ദുബൈയില്‍ ഫെബ്രുവരി 21ന് കാര്‍രഹിത ദിനം

ദുബൈ: ദുബൈ നഗരസഭയുടെ ഏഴാമത് കാര്‍രഹിതദിനാചരണം ഫെബ്രുവരി 21ന് നടക്കും. ആയിരത്തോളം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് ഇത്തവണ റെക്കോഡിടുകയാണ് ലക്ഷ്യമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
അന്തരീക്ഷ മലിനീകരണം കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുബൈ നഗരസഭ കാര്‍രഹിതദിനാചരണം സംഘടിപ്പിച്ചുവരുന്നത്. 2015ല്‍ 300ഓളം സ്ഥാപനങ്ങളാണ് കാര്‍രഹിതദിനാചരണത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ഇത് മൂന്നിരട്ടിയിലധികമാക്കാനാണ് ഉദ്ദേശിക്കുന്നത്. 2010ല്‍ തുടങ്ങിയ കാര്‍രഹിതദിനാചരണത്തിന്‍െറ ഫലമായി ഇതുവരെ 140 ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ സാധിച്ചിട്ടുണ്ട്. 1,47,000 ലിറ്റര്‍ ഇന്ധനവും ലാഭിക്കാന്‍ കഴിഞ്ഞു. അന്തരീക്ഷ വായുവിന്‍െറ ഗുണമേന്മ വര്‍ധിപ്പിക്കുക, കാര്‍ബണിന്‍െറ അളവ് കുറക്കുക എന്നിവ ദേശീയ അജണ്ട 2021ന്‍െറ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിന് സഹായകരമായ രീതിയിലാണ് കാര്‍രഹിതദിനാചരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും രൂപകല്‍പന ചെയ്തിരിക്കുന്നത്. 
60 ലിറ്റര്‍ ഇന്ധന സംഭരണ ശേഷിയുള്ള ഒരു വാഹനം ശരാശരി 140 കിലോ കാര്‍ബണ്‍ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുവെന്നാണ് കണക്ക്. പ്രതിവര്‍ഷം നാലുടണ്ണും. 
അന്തരീക്ഷ വായുവിന്‍െറ ഗുണനിലവാരം അളക്കാന്‍ ദുബൈ നഗരസഭ അടുത്തിടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞവര്‍ഷം 30,000 പേര്‍ കാര്‍രഹിതദിനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചു. 
ഇത്തവണ കാര്‍പൂളിങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ രഹിതദിനാചരണത്തില്‍ പങ്കെടുക്കാന്‍ www.dm.gov.ae എന്ന വെബ്സൈറ്റില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്ക് carfreeday@dm.gov.ae എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കും. 
ദുബൈ നഗരസഭ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ആലിയ അല്‍ ഹര്‍മൂദി, ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സഈദ് ഹാരിബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.