അബൂദബി: കഴിഞ്ഞദിവസം യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഭരണാധികാരികള്‍ അവരുടെ വീടുകളിലത്തെി. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് സൈനികരുടെ വീടുകളിലത്തെിയത്. ഫുജൈറ സ്വദേശികളായ ഖമീസ് റാശിദ് അബ്ദുല്ല അബ്ദുലി, യൂസുഫ് സലിം അലി മുഹമ്മദ് അല്‍ കഅബി, അല്‍ഐന്‍ സ്വദേശി അലി ഖമീസ് അല്‍ കത്ബി, അബൂദബി സ്വദേശി മുഹമ്മദ് ഖല്‍ഫാന്‍ അല്‍ സിയാബി എന്നിവരാണ് യമനില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇവരുടെ ഖബറടക്കം ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്നു. സൈനികരുടെ സേവനം രാജ്യം എന്നും സ്മരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സൈനികരുടെ കുട്ടികളെ അദ്ദേഹം ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.