13 വർഷം വാർഷികാവധിയെടുത്തില്ല; 59,000 ദിർഹം നഷ്ടപരിഹാരത്തിന് വിധി

അബൂദബി: 13 വർഷം വാർഷികാവധിയെടുക്കാത്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2009 മുതൽ 2022 ജൂൺവരെ ഒരു കമ്പനിയിൽ ജോലി ചെയ്ത ജീവനക്കാരനാണ് അനുകൂല വിധി ലഭിച്ചത്. കമ്പനിയിൽനിന്ന് ഒരിക്കലും വാർഷികാവധി എടുത്തില്ലെന്ന് ജീവനക്കാരൻ അവകാശപ്പെടുകയായിരുന്നു. ഇതിനെതിരായ രേഖകളൊന്നും സമർപ്പിക്കാൻ തൊഴിലുടമക്ക് സാധിച്ചതുമില്ല. തുടർന്നാണ് കോടതി ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. പ്രാഥമിക കോടതി രണ്ടുവർഷത്തെ വാർഷികാവധിക്ക് തുല്യമായ നഷ്ടപരിഹാരമാണ് വിധിച്ചിരുന്നത്. എന്നാൽ, മേൽകോടതി ഇത് റദ്ദാക്കി 13 വർഷത്തെ അവധിയുടെ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

Tags:    
News Summary - 13 years without taking annual leave; 59,000 dirhams compensation due

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.