മാനത്ത് വർണ വിസ്മയം തീർത്ത് യാംബുവിലെ വെടിക്കെട്ട്

യാംബു പുഷ്പോത്സവം; മാനത്ത് വർണ വിസ്മയം തീർത്ത് വെടിക്കെട്ട്

യാംബു: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ യാംബു പുഷ്പമേളയോടനുബന്ധിച്ച് മാനത്ത് വർണങ്ങൾ വിതറി വെടിക്കെട്ട്. പുഷ്പസാഗരമായ മണ്ണിന് സമാനമായി വിണ്ണിലും നക്ഷത്രങ്ങളുടെ ആരാമം വിടർന്നു. വിസ്മയക്കാഴ്ചയൊരുക്കിയ വെടിക്കെട്ട് സന്ദർശകർക്ക് നവ്യാനുഭൂതിയാണ് സമ്മാനിച്ചത്.

യാംബു റോയൽ കമീഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച ആരംഭിച്ച 15ാമത് യാംബു പുഷ്‌പോത്സവം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരുടെ വലിയ ഒഴുക്കാണുണ്ടാവുന്നത്. കഴിഞ്ഞ ദിവസത്തെ ആദ്യത്തെ വെടിക്കെട്ട് കാണാനും ആസ്വദിക്കാനും അനേകം ആളുകളാണ് എത്തിയത്.

ബുധനാഴ്ച വരെ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ച ഒന്നുവരെയും 11.50 സൗദി റിയാൽ മൂല്യമുള്ള ടിക്കറ്റെടുത്ത് സന്ദർശകർക്ക് മേള കാണാം.

Tags:    
News Summary - Yambu Flower Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.