ജിദ്ദ: മക്കയിലേക്ക് മിസൈലാക്രമണം നടത്തിയ ഹൂതികളുടെ നടപടിയെ യമന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹ് പിന്തുണക്കുന്ന ക്രിമിനല്‍ സംഘമാണ് ഹൂതികളെന്നും മക്കയെപോലും ആക്രമിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും യമന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ മാലിക് അല്‍ മഖ്ലഫി പ്രസ്താവിച്ചു. രാജ്യത്ത് നിയമാനുസൃതമായി തെരഞ്ഞെടുത്ത സര്‍ക്കാര്‍ സമാധാനത്തിന് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് യുദ്ധമാണ് വേണ്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് ഹൂതികളുടെ ലക്ഷ്യം. അറബ് രാജ്യങ്ങളോടും ലോകത്തെ മുഴുവന്‍ മുസ്ലീംകളോടുമാണ് ഹുതികള്‍ യുദ്ധം ചെയ്യുന്നതെന്ന് യമന്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം മിസൈലാക്രമണം ജിദ്ദ വിമാനത്താവളം ലക്ഷ്യമാക്കിയാണെന്നും ഹൂതി വെബ്സൈറ്റില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.