വശംനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി അസീർ ഗവർണർ അമീർ തുർക്കി ബിൻ ത്വലാൽ ഉദ്ഘാടനം ചെയ്യുന്നു

വശംനാശ ഭീഷണി നേരിടുന്ന മാനുകളേയും മലയാടുകളെയും സംരക്ഷിക്കാൻ സൗദിയിൽ പദ്ധതി

അബഹ: വംശനാശ ഭീഷണി നേരിടുന്ന 30ഒാളം അറേബ്യൻ മാനുകളെയും മലയാടുകളെയും ദക്ഷിണ സൗദിയിലെ അൽജർറ പാർക്കിലേക്കും മസ്ഖിലെ അമീർ സുൽത്താൻ ഉല്ലാസ കേന്ദ്രത്തിലേക്കും തുറന്നുവിട്ടു. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ രാജ്യത്തെ റിസർവുകളിലും ദേശീയ ഉദ്യാനങ്ങളിലും പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി അസീർ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലാണ് മൃഗങ്ങളെ പാർക്കിലേക്ക് തുറന്നുവിട്ടത്.

ആദ്യമായാണ് അസീർ മേഖലകളിലെ സംരക്ഷിത ഇടങ്ങളിൽ ഇത്രയും മൃഗങ്ങളെ ഒരുമിച്ച് വിട്ടയക്കുന്നത്. 20 മലയാടുകളും പത്ത് അറേബ്യൻ മാനുകളെയുമാണ് തുറന്നുവിട്ടത്. മേഖലയിലെ വന്യജീവികളെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടതിെൻറ ആവശ്യകത ഗവർണർ ഉൗന്നി പറഞ്ഞു.

ദേശീയ വന്യജീവി വികസന കേന്ദ്രവും പരിസ്ഥിതി ജല കാർഷിക മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതിയും പ്രകൃതി ഘടകങ്ങളും സംരക്ഷിക്കാനുള്ള ഗവൺമെൻറ് നിർദേശങ്ങൾ നടപ്പിലാക്കുകയാണ്. പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ ഗവർണർ അഭിനന്ദിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.