ജിദ്ദ നഗരത്തിലെ തഹ്ലിയ റോഡും മദീന റോഡും കൂടിച്ചേരുന്ന ഭാഗത്ത് നിർമിച്ച അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ

ജിദ്ദ-മദീന റൂട്ടിലെ അടിപ്പാത തുറന്നു

ജിദ്ദ: ജിദ്ദ നഗരത്തിലെ തഹ്ലിയ റോഡും മദീന റോഡും കൂടിച്ചേരുന്ന ഭാഗത്ത് നിർമിച്ച അടിപ്പാത തുറന്നുകൊടുത്തു. ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി തുർക്കിയുടെ സാന്നിധ്യത്തിലാണ് അടിപ്പാത തുറന്നത്. ജിദ്ദ നഗരത്തിലെ ജങ്ഷനുകൾ നവീകരിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. 24,03,93,735 റിയാൽ ചെലവഴിച്ചാണ് അടിപ്പാത നിർമിച്ചത്. 650 മീറ്റർ നീളമുള്ള അടിപ്പാതയിൽ ഇരു ദിശകളിലും രണ്ടു വീതം ട്രാക്കുകളാണുള്ളതെന്ന് ജിദ്ദ നഗരസഭ റോഡ്, പാലം വിഭാഗം മേധാവി എൻജിനീയർ സ്വാലിഹ് അൽബുഖാരി പറഞ്ഞു. റോഡിലെ ഗതാഗത കുരുക്ക് കുറക്കാനും സിഗ്നൽ ചുരുക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതി‍െൻറ ഭാഗമായാണ് പുതിയ അടിപ്പാത നിർമിച്ചത്.

Tags:    
News Summary - The underpass on the Jeddah-Madinah route was opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.