റിയാദ്: രോഗപ്രതിരോധ രംഗത്ത് സൗദി അറേബ്യയും സ്വീഡനും കൈകോർക്കുന്നു. സഹകരണം സംബന്ധിച്ച ഉടമ്പടി സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസിയും സൗദി നാഷനൽ സെൻറർ ഫോർ ഡിസീസ് പ്രിെവൻഷൻ ആൻഡ് കൺട്രോളും ഒപ്പുവെച്ചു. പൊതുജനാരോഗ്യ രംഗത്ത് ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാകും. പൊതുജനാരോഗ്യ പ്രവർത്തനത്തിനുള്ള സംരംഭങ്ങളും സംവിധാനങ്ങളും ഇരുരാജ്യങ്ങളും യോജിച്ച് സ്ഥാപിക്കും. ഇതിനുവേണ്ടി ആവിഷ്കരിച്ച സംയുക്ത പദ്ധതി നടപ്പാക്കും. സൗദി ഡിസീസ് പ്രിവെൻഷൻ സെൻറർ എക്സിക്യൂട്ടിവ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽഗിസ്വാനിയും സ്വീഡിഷ് ഏജൻസി മേധാവി ഡോ. ജോഹാൻ കാൾസനുമാണ് കരാറിലൊപ്പിട്ടത്.
പൊതുജനാരോഗ്യവുമായി ബന്ധെപ്പട്ട എല്ലാ മേഖലകളെയും സമഗ്രമായി ഉൾക്കൊള്ളുന്ന സഹകരണ പദ്ധതിയാണ് നടപ്പാകുന്നത്. ജീവനക്കാർ, അടിസ്ഥാന ഘടനയുടെ വികസനം, സ്ഥാപനപരമായ നടത്തിപ്പ്, വ്യവസായിക ആസൂത്രണം, മൈക്രോബയോളജി ലബോറട്ടറികൾ സ്ഥാപിക്കലും നടത്തലും, ആരോഗ്യകാര്യ ആവശ്യങ്ങൾക്കുള്ള സാമ്പത്തികാസൂത്രണങ്ങൾ, പകരാത്ത രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ, ആരോഗ്യപ്രദമായ ജീവിതശൈലിയെ പ്രോത്സാഹിപ്പികൽ, പകര്‍ച്ചവ്യാധികളെയും പകരാത്ത രോഗങ്ങളെയും നിരീക്ഷിക്കൽ, പൊതുജനാരോഗ്യം പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ആരോഗ്യശുശ്രൂഷയിലെ നിരവധി മേഖലകളിൽ ഇൗ സഹകരണം വ്യാപിക്കും.
ഉടമ്പടിയുടെ കാലാവധി അഞ്ചുവർഷമാണെന്നും അതിനുശേഷം സഹകരണത്തിെൻറ ഫലങ്ങൾ വിലയിരുത്തി ഇരു കക്ഷികളുടെയും താൽപര്യം പരിഗണിച്ച് കരാർ പുതുക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഡോ. അൽഗിസ്വാനി പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് പുതു രോഗപ്രതിരോധ, ചികിത്സ, ആരോഗ്യ പരിപാലന പ്രായോഗിക മാർഗങ്ങൾ കൊണ്ടുവരാനും പ്രകടനം മെച്ചപ്പെടുത്താനും ഇൗ കരാർ പ്രേരകമാകുമെന്നും സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി പോലുള്ള പ്രമുഖ സംഘടനകളുമായുള്ള സഹകരണം സൗദിയിലെ പൊതുജനാരോഗ്യ മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും അനുഭവപരിജ്ഞാനം പരസ്പരം പങ്കുവെക്കുന്നതിലൂടെ ഇരുകൂട്ടർക്കും കൂടുതൽ മെച്ചപ്പെട്ട ഫലങ്ങളുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.