നാട്ടിലേക്ക് മടങ്ങുന്ന സുധാകരൻ കല്യാശ്ശേരിക്ക് കേളി രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ് ഉപഹാരം കൈമാറുന്നു
റിയാദ്: 27 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗവും കേന്ദ്ര ജോയൻറ് സെക്രട്ടറിയുമായ സുധാകരൻ കല്യാശ്ശേരിക്ക് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ സുധാകരൻ, കേളി ശുമൈസി യൂനിറ്റ് സെക്രട്ടറി, ബത്ഹ ഏരിയ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബത്ഹയിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, പ്രസിഡൻറ് ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡൻറ് ടി.ആർ. സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയൻറ് ട്രഷറർ സെബിൻ ഇഖ്ബാൽ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ അനിൽകുമാർ, ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, ഏരിയ പ്രസിഡൻറ് സി.ടി. പ്രകാശൻ, ജീവകാരുണ്യ സമിതി ആക്ടിങ് കൺവീനർ മധു എടപ്പുറത്ത്, സ്പോർട്സ് സമിതി കൺവീനർ ഷറഫുദ്ദീൻ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, മാധ്യമ സമിതി കൺവീനർ സുരേഷ് കൂവോട് എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, ബദീഅ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ചന്ദ്രൻ തെരുവത്ത് എന്നിവർ ഉപഹാരങ്ങൾ കൈമാറി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും സുധാകരൻ കല്യാശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.