ജിദ്ദ: പ്രവാസലോകത്തെ ഏറ്റവുംവലിയ കായികസംഘടനകളിൽ ഒന്നായ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോ റം കാൽ നൂറ്റാണ്ട് പിന്നിടുന്നു. 1995ൽ പ്രവാസി മലയാളികളിലെ ദീർഘ വീക്ഷണമുള്ള നേതാക്കൾ തുടക്കംകുറിച്ച സംഘടന 25ാം വയസ്സിലേക്ക്. ഡോ. അബ്ദുല്ല മൂപ്പൻ പ്രസിഡൻറായും യൂസഫ് കുട്ടി ജനറൽ സെക്രട്ടറിയുമായി 1995ലാണ് ജിദ്ദയിൽ ‘സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം’ രൂപവത്കൃതമായത്. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും നടന്നുവന്നിരുന്ന ഫുട്ബാൾ മത്സരങ്ങൾക്ക് പ്രഫഷനൽ രൂപംനൽകുക, ജിദ്ദയിലും പരിസരപ്രദേശത്തും രൂപംകൊണ്ട ഫുട്ബാൾ കൂട്ടായ്മകളെയും ക്ലബുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു നേതാക്കൾ മുന്നിൽക്കണ്ടത്.
മലയാളികളുടെ സംഘാടകമികവിലൂടെ ആ ലക്ഷ്യം നൂറുശതമാനവും കൈവരിക്കാൻ സിഫിന് സാധിച്ചു. കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടായിരുന്നു എന്നും സിഫിെൻറ മുന്നേറ്റം. ജൂനിയർ അക്കാദമികളടക്കം 32 അഫിലിയേറ്റഡ് ക്ലബുകളും ആയിരത്തിൽപരം രജിസ്റ്റർ ചെയ്ത കളിക്കാരുമുള്ള സംഘടനയാണ് സിഫ്. ഇതിനകം ‘സിഫ് ചാമ്പ്യൻസ് ലീഗിെൻറ’ 18 എഡിഷനുകൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. സിൽവർ ജൂബിലി ആഘോഷങ്ങൾ സിഫിെൻറ പുതിയ സീസൺ മുഴുവൻ നീണ്ടു നിൽക്കുമെന്നും വിപുലമായ പരിപാടികൾ ആഘോഷത്തിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര പത്രക്കുറിപ്പിൽ അറിയിച്ചു. ഡോ. അബ്ദുല്ല മൂപ്പൻ, മുഹമ്മദലി വല്ലാഞ്ചിറ തുടങ്ങിയ മണ്മറഞ്ഞ നേതാക്കളുടെ അനുസ്മരണ ചടങ്ങോടെ ആഘോഷപരിപാടികൾക്ക് സെപ്റ്റംബറിൽ തുടക്കമാകുമെന്നും ബേബി നീലാമ്പ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.