റിയാദ്: പെണ്ണ് വളയം പിടിച്ച വാഹനങ്ങൾ സൗദി നിരത്തുകളിൽ ഒാടിത്തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. നാലു പതിറ്റാണ്ടായുള്ള, സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം നീക്കിയത് കഴിഞ്ഞ വർഷം ജൂൺ 24നായിരുന്നു. രാജ്യത്തെ സാമൂഹികാവസ്ഥയെ സംബന്ധിച്ചിടത്തോളം വിപ്ലവ കരമായ മാറ്റത്തിെൻറ തുടക്കമായിരുന്നു അത്. ആഗോളതലത്തിൽ വൻ വാർത്താപ്രാധാന്യം പി ടിച്ചുപറ്റിയാണ് പുതിയ ചരിത്രത്തിലേക്ക് വനിതകൾ കാറോടിച്ച് കയറ്റിയത്. സൗദി വ നിതാലോകത്തിന് അത് പുതുയുഗപ്പിറവികൂടിയായിരുന്നു. യുവതികൾ സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങി.
രാജ്യത്തൊട്ടാകെ അവർ ജോലിക്കും മറ്റും സ്വന്തമായി വാഹനമോടിച്ചുപോയി. അവരുടെ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷം നിറഞ്ഞ ദിനമായിരുന്നു അത്. രാജ്യവ്യാപകമായി വനിത ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ചു. ആയിരക്കണക്കിന് സ്ത്രീകൾ വളരെ പെെട്ടന്നുതന്നെ ലൈസൻസ് നേടി. ഒരു വർഷം പൂർത്തിയാകുേമ്പാൾ ലൈസൻസ് നേടിയ വനിതകളുടെ എണ്ണം ലക്ഷങ്ങൾ കടന്നു. സ്ത്രീകളുടെ ഡ്രൈവിങ്ങിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത് നാലു പതിറ്റാണ്ട് മുമ്പാണ്.
അത് എടുത്തുകളയാൻ തീരുമാനിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നത് 2017 സെപ്റ്റംബർ 26ന്. അന്ന് രാത്രിയിലിറങ്ങിയ രാജകീയ ഉത്തരവ് പിറ്റേന്ന് ലോകമാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ പിടിച്ചെടുത്തു. 2018 ജനുവരി 11ന് വനിതകൾക്കുവേണ്ടി രാജ്യത്തെ ആദ്യത്തെ കാർ ഷോറൂം ജിദ്ദയിൽ ആരംഭിച്ചു. ജൂൺ നാലിന് ആദ്യമായി ഒരു സൗദി വനിതക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചു. വിദേശത്തുനിന്ന് നേടിയ ലൈസൻസ് നൽകി സൗദി ലൈസൻസ് സ്വന്തമാക്കി ചരിത്രത്തിന് മുേമ്പ ഒാടിക്കയറുകയായിരുന്നു അവർ.
ജൂൺ എട്ടിന് ലോറ അൽഹോ എന്ന യൂറോപ്യൻ യുവതി സൗദി ഡ്രൈവിങ് ലൈസൻസ് നേടുന്ന ആദ്യ വിദേശ വനിതയായി. നിരോധനം നീക്കുകയും ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ തുടങ്ങുകയും കാർ ഷോറൂം ആരംഭിക്കുകയും ചെയ്തെങ്കിലും സൗദി നിരത്തിൽ ആദ്യമായി വനിതക്ക് വളയം പിടിക്കാനുള്ള അവസരം പിറന്നത് ജൂൺ 24ന് അർധരാത്രിയിലായിരുന്നു. ഡ്രൈവിങ് നിരോധനം നീക്കി രാജകീയ ഉത്തരവ് വന്ന് കൃത്യം ഒമ്പതു മാസത്തിന് ശേഷമായിരുന്നു അത്. അന്ന് ആദ്യമായി വനിതകൾ വളയം പിടിച്ച വാഹനങ്ങൾ സൗദി നിരത്തുകളിൽ ഒാടിപ്പാഞ്ഞു. ശൂറ കൗൺസിൽ അംഗം ലീന അൽമാഇന ഉൾപ്പെടെ നിരവധി സ്ത്രീകൾ ആ രാത്രിയിൽ നിരത്തുകളിൽ സ്വന്തം വാഹനങ്ങളുമായി ചലിച്ചു.
ട്രാഫിക് പൊലീസ് അവർക്ക് പൂക്കൾ സമ്മാനിച്ച് ചരിത്രത്തിെൻറ ആ ഗതിമാറ്റത്തെ വരവേറ്റു. അന്നുതന്നെ അസീൽ അൽഹമദ് എന്ന സൗദി യുവതി ഒരു ഫോർമുല വൺ കാർ ഡ്രൈവ് ചെയ്ത് കാർ സ്പോർട്ടിലേക്കും ഒാടിക്കയറി. സാറാമ്മ തോമസ് എന്ന മലയാളി നഴ്സ് സൗദിയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ജൂൺ 27നായിരുന്നു അത്. ഇൗ വർഷം ഏപ്രിൽ ആറിന് ആദ്യമായി ഒരു സൗദി വനിത കാറോട്ടക്കാരി ഫോർമുല ഫോർ ബ്രിട്ടീഷ് ചാമ്പ്യൻഷിപ് നേടി. റീമ ജുഫാലിയായിരുന്നു ആ മിടുക്കി. പെണ്ണിന് റോഡിൽ വാഹനമോടിക്കാൻ അനുമതിയില്ലെങ്കിലും വിമാനം പറത്താൻ ലൈസൻസ് നൽകുന്ന നാടാണ് സൗദി അറേബ്യയെന്നൊരു കൗതുകം നേരത്തെയുണ്ടായിരുന്നു.
വിമാനം പറത്താൻ പരിശീലനം പൂർത്തിയാക്കി ഹനാദി എന്ന മക്ക സ്വദേശിനി ലൈസൻസ് നേടിയത് ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. കാറോട്ടാൻ അനുമതിയില്ലാത്ത നാട്ടിൽ വിമാനം പറത്താനൊരു പെേണ്ണാ? േലാകം മൂക്കത്ത് വിരൽവെച്ചു. ജൂൺ 24 ആ കൗതുകത്തിെൻറയും അന്ത്യം കുറിച്ചു. പിന്നീട് ക്യാപ്റ്റൻ ഹനാദി സ്വകാര്യ വിമാനങ്ങൾ പറത്തി ആകാശത്ത് നിറഞ്ഞിരുന്നു. ആദ്യമായി കമേഴ്സ്യൽ ലൈസൻസ് നേടി മറ്റൊരു സൗദി യുവതി ദേശീയ വിമാന കമ്പനിയുടെതന്നെ വിമാനം പറത്താനൊരുങ്ങുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ക്യാപ്റ്റൻ യാസ്മിൻ അൽമൈമാനിയാണ് പരിശീലനം പൂർത്തിയാക്കി ആറുവർഷത്തിന് ശേഷം കമേഴ്സ്യൽ ലൈസൻസ് നേടിയതും അതിന് 10 മാസത്തിന് ശേഷം പൈലറ്റായി വിമാനക്കമ്പനിയിൽ ചേർന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.