റിയാദ്: കുറഞ്ഞകാലത്തേക്ക് വിദേശികളെ സൗദി അറേബ്യയിലെത്തി ജോലി ചെയ്യാൻ അനുവദിക്കുന്ന താൽക്കാലിക തൊഴി ൽ വിസ ഉടൻ പ്രാബല്യത്തിലാകുമെന്ന് തൊഴിൽ മന്ത്രാലയം. ആറുമാസം വരെ വിദേശികൾക്ക് രാജ്യത്ത് വന്ന് തൊഴിലെടുക്കാൻ അനുവാദം നൽകുന്ന ഇൗ സംവിധാനത്തിെൻറ ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുകയാണെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശതൊഴിലാളികളെ താൽക്കാലികമായി ആവശ്യമുള്ള സ്ഥാപനങ്ങൾക്കാണ് വിസ അനുവദിക്കുക. ആറുമാസം വരെയാണ് താൽക്കാലിക വിസയുടെ പരമാവധി കാലാവധി. ഗവൺമെൻറ് സ്ഥാപനങ്ങൾ, ഫാക്ടറികൾ, കാർഷിക സ്ഥാപനങ്ങൾ, സീസണലായി തൊഴിലാളികളെ ആവശ്യം വരുന്ന സ്ഥാപനങ്ങളും മാർക്കറ്റുകളും എന്നിവയ്ക്കാണ് താൽക്കാലിക തൊഴിൽ വിസ സംവിധാനം കൊണ്ട് പ്രയോജനമുണ്ടാവുക. നിലവിലുള്ള സന്ദർശക, ബിസിനസ്, ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ആശ്രിത വിസകളിലെത്തിയാൽ രാജ്യത്ത് തൊഴിലെടുക്കാന അനുവാദമില്ല. ഇക്കാര്യം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന വിസയിൽ തന്നെ രേഖപ്പെടുത്തിയിരിക്കും. നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടിയും വരും. എന്നാൽ നിർദ്ദിഷ്ട താൽക്കാലിക തൊഴിൽ വിസയിലാണെങ്കിൽ വിദേശിക്ക് ആറുമാസം വരെ നിയമാനുസൃതം തൊഴിലെടുക്കാനും വേതനം കൈപ്പറ്റാനും സാധിക്കും. തൊഴിലാളികളെ ആവശ്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ തൊഴിൽ മന്ത്രാലയം ഒരുക്കുന്ന സംവിധാനം വഴി താൽക്കാലിക തൊഴിൽ വിസകൾക്ക് അപേക്ഷ നൽകാനാവും. എന്നാൽ ഒരു സമയം 10 എണ്ണത്തിൽ കൂടുതൽ ഒരേ രാജ്യക്കാർക്ക് വിസ അനുവദിക്കില്ല. 10ൽ കൂടുതൽ വിസ വേണമെന്നുള്ള സ്ഥാപനങ്ങൾ വ്യത്യസ്ത രാജ്യ-ക്കാരായ തൊഴിലാളികളെ ആവശ്യപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.