റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകള്‍ ഉടൻ ആരംഭിക്കില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.എ.സി.എ) വ്യക്തമാക്കി. ഉടൻ പുനരാരംഭിക്കും എന്നനിലയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അതോറിറ്റി തള്ളിക്കളഞ്ഞു. രാജ്യാന്തര സർവിസ് വീണ്ടും തുടങ്ങുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ വ്യക്തവും കൃത്യവുമായ വിലയിരുത്തൽ നടത്തിയതിനുശേഷമേ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുകയുള്ളൂ.
‘നമ്മൾ ഒരുമിച്ച് മടങ്ങിവരുമെന്ന’ശീർഷകങ്ങളിൽ അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ സിംപോസിയത്തിന് പിന്നാലെയാണ് രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്. അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (എ.സി.എ.ഒ) അംഗരാജ്യങ്ങളും അന്താരാഷ്ട്ര, മേഖല കൂട്ടായ്മകളും യൂനിയനുകളും സംബന്ധിച്ച സിംപോസിയം വ്യോമയാന മേഖലയിൽ കോവിഡ് ഏൽപിച്ച ആഘാതവും പുനരുജ്ജീവന പദ്ധതികളും ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.