ദമ്മാം: സ്പോൺസർ ഉപേക്ഷിച്ചതിനാൽ, ജോലി ചെയ്തിരുന്ന വീട്ടിൽ ഏറെ ദുരിതത്തിലായിരുന്ന മലയാളി വീട്ടുജോലിക്കാരിക്ക് സംരക്ഷണമൊരുക്കി നവയുഗം ജീവകാരുണ്യവിഭാഗം. മലപ്പുറ ം സ്വദേശിനി നസീമയാണ് ദുരിതങ്ങൾ നിറഞ്ഞ ജോലിസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. 10 മാസം മുമ്പാണ് നസീമ ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്ക് എത്തിയത്. ആദ്യമൊന്നും പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ ക്രമേണ വഴക്കും അമിതമായ ജോലിഭാരവും വിശ്രമമില്ലാത്ത അവസ്ഥയുമൊക്കെയായി ജീവിതം ബുദ്ധിമുട്ടിലായി.
റിയാദിൽനിന്നും സ്പോൺസറുടെ മകളെത്തിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. നസീമയെ ഇഷ്ടപ്പെടാത്ത മകൾ സ്ഥിരമായി വഴക്കും ദേഹോപദ്രവവും ചെയ്യാൻ തുടങ്ങിയതായി നസീമ പറയുന്നു. ഒടുവിൽ നസീമയെ വീട്ടിൽനിന്നും പുറത്തുള്ള ഒരു ചെറിയ മുറിയിൽ കൊണ്ട് തള്ളി. ഉറങ്ങാൻപോലും സൗകര്യങ്ങൾ ഇല്ലാത്ത ആ മുറിയിൽ, ആഹാരം പോലും ലഭിക്കാത്ത അവസ്ഥയായി. ചില സുഹൃത്തുക്കളുടെ നിർദേശമനുസരിച്ച്, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനോട് സഹായം തേടുകയായിരുന്നു.
കർഫ്യൂ സമയമായതിനാൽ പൊലീസിെൻറ പ്രത്യേക അനുമതി വാങ്ങി, നസീമയെ ആ വീട്ടിൽനിന്നും ദമ്മാം പൊലീസ് സ്റ്റേഷനിലും പിന്നീട് ദമ്മാം വനിത അഭയകേന്ദ്രത്തിലും എത്തിച്ചു. അവിടെനിന്ന് ജാമ്യത്തിൽ എടുത്ത് മഞ്ജുവിെൻറ സംരക്ഷണയിലാണ് ഇപ്പോൾ നസീമ തങ്ങുന്നത്. നസീമയുടെ സ്പോൺസറെയും ഏജൻറിനെയും ബന്ധപ്പെട്ട് തിരികെ നാട്ടിലയക്കാനുള്ള തയാറെടുപ്പുകൾ ജീവകാരുണ്യവിഭാഗം നടത്തിവരുന്നു. ലോക്ഡൗൺ കാലാവധി കഴിഞ്ഞ് വ്യോമഗതാഗതം പുനരാരംഭിച്ചാൽ അതിനുള്ള കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.