റിയാദ്: കോവിഡ്-19 നൂറുദിനങ്ങൾ പിന്നിടുമ്പോൾ ലോകത്തിന് നഷ്ടക്കണക്കുകൾക്കൊപ്പം ക ുറെ വീണ്ടെടുപ്പുകളും സമ്മാനിക്കുന്നു. സ്വന്തം കാര്യങ്ങൾക്കുപോലും സമയം കണ്ടെത്താനാ കാതെ പരക്കംപാഞ്ഞ മനുഷ്യൻ ഇപ്പോൾ സമയം കടന്നുപോകാൻ നിരവധി മാർഗങ്ങൾ തെരഞ്ഞെടുക്ക ുേമ്പാൾ മറന്നുകളഞ്ഞ പഴയ പല ശീലങ്ങളും തിരിച്ചെടുക്കുന്നു. 24 മണിക്കൂർ കർഫ്യൂ വന്നതേ ാടെ മിക്കവരും താമസസ്ഥലങ്ങളിൽ ഒതുങ്ങിക്കൂടി.
നാട്ടിലെ അവസ്ഥയിൽനിന്ന് തികച്ചു ം വ്യത്യസ്തമാണ് പ്രവാസികൾ താമസിക്കുന്ന ഇടങ്ങൾ. പത്തും പതിനഞ്ചും പേർ ഒരുമിച്ചു താമ സിക്കുന്നിടങ്ങൾ പഴയ അവസ്ഥയിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോൾ. മാനസിക സംഘർഷങ്ങൾ ഒഴിയാൻ കാരംസ്, ചെസ്, ഏണിയും പാമ്പും ഇങ്ങനെ പലതും കളിച്ചു നേരം പോക്കുേമ്പാൾ ചിലർ പൊടിതട്ടിയെടുക്കുന്നത് പഴയ വായനശീലത്തെയാണ്. ചിലരാവെട്ട വായനയെ പുതിയ ശീലമാക്കുകയുമാണ്. ജീവിതത്തിൽ പഠിക്കാനല്ലാതെ പുസ്തകം കൈകൊണ്ട് തൊടാത്തവർപോലും വായന തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ ബാച്ലർ റൂമുകളിൽ ഇപ്പോൾ വായനയുടെ ആത്മസുഖം തിരിച്ചുപിടിക്കുന്നതിെൻറയോ പുതുതായി അനുഭവിക്കുന്നതിെൻറയോ തിരക്കിലാണ്.
കട്ടിലുകൾക്കടിയിലും ഷെൽഫിലും വർഷങ്ങളായി പൊടിപിടിച്ചിരുന്ന പല പുസ്തകങ്ങളും മുറികളിൽനിന്ന് മുറികളിലേക്ക് പറന്നുനടക്കുകയാണ്. തങ്ങളിൽനിന്നു തെന്നി മാറിപ്പോയ വായനയെ തിരിച്ചുപിടിക്കാൻ ഒരു മഹാമാരി വരേണ്ടിവന്നു എന്ന് സമ്മതിക്കുന്നവരും ഉണ്ട്. പലരും പ്രവാസം നിർത്തിേപ്പായപ്പോൾ യാത്രസൗകര്യത്തിനായി ഒഴിവാക്കിപ്പോയ നിരവധി പുസ്തകങ്ങൾ പല ബാച്ലർ റൂമുകളിലും ഷെൽഫിൽ പൊടിപിടിച്ചുകിടക്കുകയായിരുന്നു. അതെല്ലാം ഇപ്പോൾ മേശമേൽ നിവർന്നിരിക്കുന്നു. അതിലേക്ക് കണ്ണുനട്ട് ആളുകളും. വായനസുഖം വീണ്ടെടുത്തവർ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് തങ്ങൾ വായിച്ചതും വായിക്കേണ്ടതുമായ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുകയും പരിചയപ്പെടുത്തുന്നുമുണ്ട്.
കൈവശമുള്ള പുസ്തകങ്ങളെക്കുറിച്ചും പുസ്തകങ്ങൾ കിട്ടാൻ സാധ്യതയുള്ള വഴികളെ കുറിച്ചും ആരായുന്നുണ്ട്. വായന മറ്റെന്തിനെക്കാളും ഈ സമ്പർക്കവിലക്ക് കാലത്ത് മനസ്സുഖം നൽകുന്നുണ്ടെന്ന് നിറഞ്ഞ ചിരിയിൽ പലരും സമ്മതിക്കുന്നു. രാവിലെ പ്രാതൽ കഴിഞ്ഞാൽ കിടക്കകളിൽ മലർന്നും കമിഴ്ന്നും കിടന്നും തീൻമേശകൾക്ക് ചുറ്റുമിരുന്നും വായനയും പുസ്തക നിരൂപണവും ചർച്ചകളുംകൊണ്ട് സജീവമാണ് പ്രവാസികൾ. പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ശേഖരം കഴിഞ്ഞപ്പോൾ ഒാൺൈലെനിൽ പരതുകയാണ്. ഇലക്ട്രോണിക് വായന ആയാലും മതിയെന്നാണ് പലരും.
ഇ- ബുക്കുകൾ കിട്ടുമോ എന്ന് അന്വേഷിക്കുന്നവരുമുണ്ട്. ഇപ്പോൾ ‘മാധ്യമം’ഉൾപ്പെടെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡിജിറ്റൽ എഡിഷനുകൾ ലഭ്യമാക്കിയതിനാൽ വായന പരക്കുകയാണ്. മാധ്യമം കുടുംബത്തിൽ നിന്നുള്ള മാധ്യമം ആഴ്ചപ്പതിപ്പ്, കുടുംബം മാസിക, വാരാദ്യ മാധ്യമം, ചെപ്പ് വാരപ്പതിപ്പ് എന്നിവ സൗജന്യമായി റീഡ്വെയറിലൂടെ ലഭ്യമാണ്. ഇവയും മറ്റു പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഇപ്പോൾ പ്രവാസികളുടെ ഇഷ്ട വിഭവങ്ങളും ദിനചര്യയുമായി മാറിക്കഴിഞ്ഞു.
ചില താമസസ്ഥലങ്ങളിൽ പുസ്തക പരിചയപ്പെടുത്തൽ പോലുള്ള കുഞ്ഞു സദസ്സുകൾതന്നെ രൂപപ്പെട്ടിട്ടുമുണ്ട്. ഈ സമയവും കടന്നുപോകും അപ്പോഴും ഈ വായന സുഖം മുറുകെപ്പിടിച്ചു മുന്നേറാൻ കഴിയും എന്ന ആത്മവിശ്വാസത്തിലും ശുഭ പ്രതീക്ഷയിലുമാണ് പ്രവാസി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.