റിയാദ്: ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന അഞ്ചുേപരെ ദലം മേഖലയിൽനിന്ന് പൊലീസ് പിടികൂടി. ഇത്യേപ്യക്കാരായ ഇവർ അതിർത്തിസുരക്ഷ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരാണ്. തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണവും മറ്റു വിലപിടിച്ച വസ്തുക്കളും തട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് കേണൽ ശാക്കിർ തുവൈജരി പറഞ്ഞു.
രണ്ട് തോക്കുകളും തിരകളും ആയുധങ്ങളും മൊബൈൽ ഫോണുകളും വിവിധ രാജ്യങ്ങളുടെ കറൻസികളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കാൻ ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കയാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.