റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച അഞ്ചുപ േരാണ് മരിച്ചത്. 68 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 488 ആയി.
ശനിയാഴ് ച രാത്രി 191 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച പകൽ 15 പേർക്ക് കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,385 ആയി ഉയർന് നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്തസേമ്മളനത്തിൽ അറിയിച്ചു.
രോഗം ബാധിച്ചവരിൽ 47 ശതമാനം സൗദി പൗരന്മാരും 53 ശതമാനം വിദേശികളുമാണ്. പുതുതായി രേഖപ്പെടുത്തിയ മരണങ്ങളിൽ ഒാരോന്ന് വീതം റിയാദിലും മക്കയിലുമാണ്. മൂന്നെണ്ണം ജിദ്ദയിലും. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും എല്ലാവരും എവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയാൻ പരമാവധി ശ്രദ്ധിക്കണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി ആവശ്യപ്പെട്ടു. ഷോപ്പിങ് മാളുകളിലും വിനോദകേന്ദ്രങ്ങളിലും ആളുകൾ പോയാൽ വൈറസ് വ്യാപനത്തിനുള്ള സാധ്യത 54 ശതമാനമാണ്.
ഫാർമസികളും ഭക്ഷണശാലകളിലും അത് 24 ശതമാനവും ജോലിസ്ഥലത്ത് 45 ശതമാനവും പാർപ്പിട കേന്ദ്രങ്ങളിൽ 25 ശതമാനവുമാണ്. രാജ്യത്തെ കോവിഡ് സംബന്ധിച്ച സ്ഥിതിവിവരങ്ങൾ ദിവസം പലതവണ പുതുക്കുകയാണെന്നും ഇതിന് വേണ്ടി നിരവധി വകുപ്പുകളാണ് കൈകോർത്ത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പട്ടണങ്ങളിലെ സ്ഥിതിവിവരം ചുവടെ. ബ്രാക്കറ്റിൽ ആകെ രോഗബാധിതർ, ചികിത്സയിൽ കഴിയുന്നവർ, സുഖം പ്രാപിച്ചവർ, മരണം എന്ന ക്രമത്തിൽ: റിയാദ് (714, 588, 123, 3), മക്ക (466, 346, 114, 6), ജിദ്ദ (345, 218, 123, 4), മദീന (239, 216, 4, 19), ദമ്മാം (143, 108, 34), ഖത്വീഫ് (137, 124, 13), ഹുഫൂഫ് (44, 41, 3), അൽഖോബാർ (39, 38, 1), ത്വാഇഫ് (37, 24, 13), ദഹ്റാൻ (36, 35, 1) തബൂക്ക് (32, 32), ഖമീസ് മുശൈത്ത് (18, 16, 1), നജ്റാൻ (17, 2, 15), അബഹ (16, 8, 8), ബീഷ (15, 3, 12), ബുറൈദ (15, 13, 2), അൽബാഹ (14, 10, 4), ഖഫ്ജി (14, 14).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.