ജിദ്ദ: കോവിഡ് -19 ബാധിച്ചവർ സൗദി ആരോഗ്യ മന്ത്രാലയം നൽകുന്ന മുൻകരുതൽ മാർഗനിർദേശങ ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും ഇവരിൽനിന്ന് മറ്റുള്ളവർക്ക് രോഗം പകരുകയ ും ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വൈറസ് ബാധി ച്ച ഒരാൾ മുൻകരുതലിെൻറ ഭാഗമായ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഒരുലക്ഷം റിയാൽ വരെ പിഴയും അഞ്ചു വർഷത്തെ തടവുമായിരിക്കും ശിക്ഷ.
നിർദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ചയുടെയോ രോഗം പരത്തുന്നതിെൻറയോ തോതനുസരിച്ച് ഈ രണ്ടു ശിക്ഷകളിൽ ഒന്നോ രണ്ടും ഒന്നിച്ചോ വന്നേക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രോഗം വന്നുവെന്ന കാരണത്താൽ ഉത്തരവാദിത്ത നിർവഹണത്തിൽ വന്ന വീഴ്ചക്കുള്ള ശിക്ഷയിൽനിന്ന് ഒരിക്കലും ഒഴിവാക്കുന്നതല്ല. രോഗം വന്നാൽ ചികിത്സ തേടുന്നതോടൊപ്പം തന്നെ അത് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ എടുക്കലാണ് ഏറ്റവും പ്രാധാന്യം.
കോവിഡ് -19നെ സംബന്ധിച്ചിടത്തോളം രോഗം ബാധിച്ചവരിൽനിന്ന് മറ്റുള്ളവരിലേക്ക് വൈറസിെൻറ ദ്രുതഗതിയിലുള്ള വ്യാപനത്തിലൂടെയാണ് കൂടുതൽ രോഗം പടരുന്നത്. അതിനാൽ ഏത് ലംഘനത്തിനും കഠിനമായ ശിക്ഷതന്നെ നൽകുമെന്നും ആരോഗ്യ മന്ത്രാലയവും മറ്റ് പൊതുജനാരോഗ്യ അധികാരികളും റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ചായിരിക്കും നിയമലംഘനത്തിന് ശിക്ഷ വിധിക്കുകയെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.