ഖമീസ് മുശൈത്ത്: രാജ്യത്ത് നിലനിൽക്കുന്ന കർഫ്യൂ തനിക്ക് ബാധകമല്ലെന്ന് അവകാശപ്പെ ട്ട് കർഫ്യൂ സമയത്ത് റോഡിലിറങ്ങി വാഹനമോടിക്കുകയും അത് വിഡിയോയിൽ പകർത്തി സമൂഹമാ ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്വദേശി യുവാവിനെ ഖമീസ് മുശൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കർഫ്യൂ നിലവിൽ വന്ന് രണ്ടു ദിവസത്തിനുള്ളിൽ ഇതുപോലെ ധാരാളം പേർ സുരക്ഷാ വിഭാഗത്തിെൻറ മുന്നറിയിപ്പുകൾ ലംഘിച്ച് റോഡിൽ ഇറങ്ങുകയും അവ വിഡിയോയിലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇവർക്കെതിരെയെല്ലാം നടപടികൾ എടുക്കുന്നുണ്ട്. ചിലർ കർഫ്യൂ ഏർപ്പെടുത്തിയ സമയത്ത് റോഡുകൾ വിജനമായി കിടക്കുന്നതിെൻറ ഫോട്ടോ എടുത്തു പ്രചരിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള മുഴുവൻ പ്രവൃത്തികളും നിയമലംഘനമാണെന്നും അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.