വർഗീയ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം -ജുബൈൽ കെ.എം.സി.സി

ജുബൈൽ: രാഷ്ട്രീയ നേട്ടങ്ങൾക്കായി കേരള സമൂഹത്തെ വർഗീയമായി വിഭജിക്കാൻ ഇടതുപക്ഷം നടത്തിയ ആസൂത്രിത ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. 10 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജനങ്ങൾ നൽകിയ ഈ ജനവിധി കേരളത്തിന്റെ മതനിരപേക്ഷ മനസിെൻറ കരുത്താണ് തെളിയിക്കുന്നത്.

കേരളത്തിെൻറ പാരമ്പര്യമായ സൗഹൃദവും സമാധാനവും തകർത്ത് ജനങ്ങളെ ചേരിതിരിക്കാനാണ് കഴിഞ്ഞ കാലങ്ങളിൽ ഭരണകൂടം ശ്രമിച്ചത്. എന്നാൽ, വിദ്വേഷ രാഷ്ട്രീയത്തേക്കാൾ വലുത് വികസനവും ഐക്യവുമാണെന്ന് ബോധ്യപ്പെടുത്തിയ വോട്ടർമാർ യു.ഡി.എഫിനെ നെഞ്ചേറ്റുകയായിരുന്നു.

ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നടത്തിയ പോരാട്ടം വൻ വിജയത്തിലേക്ക് നയിച്ചു. കേരളത്തിെൻറ വികസനവും സമാധാനവും പുനഃസ്ഥാപിക്കാൻ നിയുക്ത യു.ഡി.എഫ് സർക്കാരിന് സാധിക്കുമെന്നും പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും ജുബൈൽ കെ.എം.സി.സി നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - A heavy blow to class politics - Jubail KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.