ബുറൈദ: വിവിധ നിയമപ്രശ്നങ്ങളിലും മറ്റും പെട്ട് ദുരിതത്തിൽ കഴിഞ്ഞ മലയാളി ഉൾപ്പെ ടെയുള്ള പത്തോളം ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളാണ് ഇവരെ സഹായിച്ചത്. നാലു വർഷമായി നാട്ടിൽ പോകാനാവാതെ വിഷമത്തിലായിരുന്ന ബുറൈദ ഖുദ്റയിലെ പെട്രോൾ പമ്പ് ജീവനക്കാരൻ കൊല്ലം കൊട്ടാരക്കര സ്വദേശി താജുദ്ദീനാണ് നാടണഞ്ഞവരിൽ ഒരാൾ. രണ്ടു വർഷമായി ഇഖാമയുടെ കാലാവധി കഴിഞ്ഞ അവസ്ഥയിലായിരുന്നു. നാലു മാസത്തോളമായി ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതിനിടയിൽ ഫെബ്രുവരി ആറിന് ബുറൈദ മുന്തസയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കൂടുതൽ പ്രയാസകരമായ അവസ്ഥയിലാവുകയും ചെയ്തു. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിെൻറ ഇടപെടലാണ് താജുദ്ദീന് തുണയായത്.
ദുരിതമായ അവസ്ഥയിൽ കഴിയുന്നതിനിടെ ഐ.സി.എഫ്, ഖസീം പ്രവാസി സംഘം എന്നീ സംഘടനകളുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്തിരുന്നു. യാത്രക്കുള്ള വിമാന ടിക്കറ്റ് മുബാറക്ക് പട്ടാമ്പി നൽകി. ബുറൈദ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ശരീഫ് തലയാട്, ഫൈസൽ മല്ലാട്ടി, ജഅഫർ വാഴക്കാട്, സബീൽ ഫാറൂഖ് എന്നിവർ സംബന്ധിച്ചു. മൂന്നുവർഷമായി ഇഖാമ പുതുക്കാൻ കഴിയാതെ ബുറൈദയിലെ പ്രമുഖ മാൻപവർ സപ്ലൈ കമ്പനിയിൽ ദുരിതത്തിൽ കഴിഞ്ഞ ഒമ്പത് ഇന്ത്യക്കാരെയും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലെത്തിക്കാൻ മലയാളി സാമൂഹിക പ്രവർത്തകർക്ക് കഴിഞ്ഞു. ഫൈസൽ ആലത്തൂരിെൻറ ശ്രമഫലമായി ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടെ ഇവരുടെ കാര്യത്തിൽ ഇടപെട്ടിരുന്നു. വർഷങ്ങളായി രേഖയില്ലാതെ, നാട്ടിൽപോകാൻ കഴിയാതെ വിഷമിക്കുകയായിരുന്നു യു.പി, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഇൗ ഒമ്പതുപേരും. മാസങ്ങളായി ലേബർ കോടതിയിൽ കേസുമായി നടന്ന ശേഷമാണ് ഇവർ സ്വദേശത്തേക്കു മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.