ജിദ്ദ: റോഡുകളിലെ ട്രാക്കുകളുടെ അതിരിനുള്ളിലൂടെ ഒാടാത്ത വാഹനങ്ങളെ നിരീക്ഷിക്കാ ൻ സ്മാർട്ട് കാമറ വരുന്നു. ട്രാക്ക് തെറ്റിക്കുന്ന ഡ്രൈവിങ് നിരീക്ഷിച്ച് പിടികൂടാൻ സ ്മാർട്ട് കാമറകൾ സ്ഥാപിക്കുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പാണ് അറിയിച്ചത്. ട്രാഫിക് രംഗത്തെ കൂടുതൽ നൂതന സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വിപുലപ്പെടുത്തുകയാണെന്നും അതിെൻറ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു. റോഡപകടങ്ങളിൽ 85 ശതമാനവും മനുഷ്യെൻറ പിഴവുകൾകൊണ്ട് ഉണ്ടാവുന്നതാണ്. ഒന്ന് ശ്രദ്ധവെച്ചാൽ നിഷ്പ്രയാസം ഒഴിവാക്കാൻ സാധിക്കുന്നതാണ് ഇൗ പിഴവുകൾ. ചിലപ്പോൾ ജീവനുകൾ പൊലിയാൻ തന്നെ അശ്രദ്ധ കാരണമാകുന്നുവെന്നും ജനറൽ ട്രാഫിക് വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു.
അഞ്ചാമത് അന്താരാഷ്ട്ര ട്രാഫിക് സുരക്ഷ എക്സിബിഷെൻറ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടനിരക്ക് കുറയ്ക്കുന്നതിന് കാമ്പയിൻ പ്രവർത്തനങ്ങൾ ട്രാഫിക് വകുപ്പിനുകീഴിൽ തുടരുകയാണ്. പലനിലക്കുള്ള ബോധവത്കരണ പരിപാടികളാണ് നടക്കുന്നത്. ബോധവത്കരണം ലക്ഷ്യംവെച്ച് ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. നേരത്തെയുണ്ടാക്കിയ സാേങ്കതിക സംവിധാനങ്ങൾ ഡ്രൈവർമാരുടെ പെരുമാറ്റങ്ങളും ശീലങ്ങളും മാറ്റാനും ഗതാഗതം നിയന്ത്രിതവും വ്യവസ്ഥാപിതവുമാക്കാനും സഹായിച്ചതായും ട്രാഫിക് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.