റിയാദ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ ശക ്തമായ സാന്നിധ്യമായി സൗദി അറേബ്യ. ഇൗ വർഷം നവംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ആതി ഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയിൽ സൗദി അറേബ്യക്ക് നല്ല ശ്രദ്ധയാണ് ഉച്ചകോടിയിൽ ലഭിക്കുന്നത്. ‘കെട്ടുറപ്പുള്ള സുസ്ഥിര ലോകത്തിന്’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച ആരംഭിച്ച ഉച്ചകോടിയിൽ സൗദി സംഘത്തിന് നേതൃത്വം നൽകുന്നത് മുൻ വിദേശകാര്യ മന്ത്രി ഇബ്രാഹിം അബ്ദുൽ അസീസ് അൽഅസാഫാണ്. സാമ്പത്തിക ഫോറം സ്ഥാപകനും ദാവോസ് ഉച്ചകോടിയുടെ പ്രസിഡൻറുമായ ക്ലാസ് ശാബുമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.
സാമ്പത്തികം, സാങ്കേതികവിദ്യ, പരിസ്ഥിതി, സമൂഹം, വ്യവസായം, ജിയോ പൊളിറ്റിക്സ് എന്നീ ആറു തലക്കെട്ടിലുള്ള ചർച്ചകളാണ് ദാവോസ് ഉച്ചകോടിയിൽ നടക്കുന്നത്. വ്യവസായ മേഖല പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയും ഉച്ചകോടി ചർച്ച ചെയ്യും. സാമ്പത്തികം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലയിൽനിന്നുള്ള 3,000ലധികം വിദഗ്ധരാണ് പ്രതിനിധികളായി ദാവോസ് സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കുന്നത്. ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.