റിയാദ്: കേരളത്തോടുള്ള മുഹബത്തുമായി സൗദി യുവാവ്. ദൈവത്തിെൻറ സ്വന്തം നാടിനോട് സൗ ദി പൗരൻ ഖാലിദ് അഹമ്മദ് അൽജബ്രിക്ക് തോന്നിയ അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ രണ് ടുവർഷത്തിനിടെ ആറാം തവണയും കേരളത്തിലെത്തിച്ചു. റിയാദിൽ ഒപ്പം ജോലി ചെയ്തിരുന്ന ഉറ്റ ചങ്ങാതിയായ മലയാളിയോടുള്ള അടുപ്പം പതിയെ കേരളത്തോട് മുഹബത്തായി മാറുകയായി രുന്നു. 24 മാസത്തിനിടെ ഒന്നും രണ്ടും തവണയല്ല അഞ്ചുതവണ പോയി വന്നു. ഇൗ മാസം 20ന് ആറാം തവണയും പോയിരിക്കുകയാണ്. ഒാരോ തവണയും 25 മുതൽ 35 ദിവസം വരെ തങ്ങാറുണ്ട്. ഇത്തവണ 40 ദിവസം തങ്ങാനാണ് പ്ലാൻ. റിയാദിൽ അൽസദ്ഹാൻ സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറാണ് ഖാലിദ് അൽജബ്രി. മൂന്നുവർഷം മുമ്പ് സൂപ്പർമാർക്കറ്റിലേക്ക് സോഫ്റ്റ്വെയർ എൻജിനീയറായി വന്ന പാലക്കാട് സ്വദേശി താഴിയപറമ്പിൽ മുസ്തഫയുമായി നല്ല അടുപ്പമുണ്ടായി.
ഒരു വർഷംകൊണ്ട് പിരിയാനാവത്ത ഉറ്റ സൗഹൃദമായി മാറി. മുസ്തഫയിൽനിന്ന് കേട്ടറിഞ്ഞ കേരളത്തെ നേരിൽ കണ്ടനുഭവിക്കണമെന്ന ആഗ്രഹം മനസ്സിൽ മൊട്ടിട്ടു. രണ്ടുവർഷം മുമ്പ് മുസ്തഫ അവധിക്ക് പോയപ്പോൾ അദ്ദേഹത്തോടൊപ്പം ഖാലിദും വിമാനം കയറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുകളിൽ വിമാനം വട്ടമിടാൻ തുടങ്ങിയപ്പോൾതന്നെ ജാലക ചില്ലിലൂടെ കണ്ണിലുടക്കിയ കേരളത്തിെൻറ പച്ചപ്പാർന്ന കാഴ്ചകൾ ഖാലിദിെൻറ മനസ്സ് കീഴടക്കുകയായിരുന്നു. ഒാരോ തവണയും തെൻറ മരുഭൂദേശത്തേക്ക് മടങ്ങുേമ്പാഴും ഉടൻ കേരളത്തിലേക്ക് തിരികെ പോകണമെന്ന ഒരു ഉൾവിളിയുണ്ടാകാറുണ്ടെന്ന് ഖാലിദ് പറയുന്നു. ‘ദൈവത്തിെൻറ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു അതിശയോക്തിയുമില്ലെന്നാണ് ഖാലിദിെൻറ അഭിപ്രായം. അത്രക്ക് മനോഹരമാണ് കേരളം. 11 ജില്ലകളിലൂടെയും ഇതിനകം യാത്ര ചെയ്യുകയും വിശദമായിതന്നെ കാണുകയും ചെയ്തു. ബാക്കിയുള്ളത് കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകൾ മാത്രം. ഇത്തവണ മൂന്നിടവും പൂർത്തിയാക്കും.
മുഴുവൻ ജില്ലകളുടെയും പേരുകൾ തെറ്റാതെ പറയും. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരുകൾ മനഃപാഠമാണ്. എല്ലാ ജില്ലയും ഒന്നിനൊന്നു മികച്ചതാണെന്നും കരയും കടലും കായലുമുള്ള കൊച്ചിയാണ് കൂടുതൽ ഇഷ്ടമെന്നും അദ്ദേഹം പറയുന്നു. അവിടെ എത്തിയാൽ തികച്ചും കേരളീയനായി ദോശയും വടയും സാമ്പാറുമൊക്കെ കഴിച്ച് മലയാളികളെ കണ്ടു കവലകളിൽ കറങ്ങിനടക്കുകയാണ് ചെയ്യാറെന്നും ഖാലിദ് കൂട്ടിച്ചേർത്തു. നാടൻ ഭക്ഷണം കിട്ടുന്നിടം അന്വേഷിച്ചു കണ്ടുപിടിക്കും. ഓരോ ജില്ലയിലെയും ഭക്ഷണങ്ങൾ വെവ്വേറെ രുചിയുള്ളതാണ്. കോഴിക്കോടൻ ബിരിയാണിയുടെ രുചി ഒാർക്കുേമ്പാൾ തന്നെ വായിൽ വെള്ളം നിറയുമെന്നും ഖാലിദ്. പഴംപൊരി, ഉണ്ണിയപ്പം, സുഖിയൻ, ഇലയപ്പം, കല്ലുമ്മക്കായ്, ഉപ്പിലിട്ടത്, അരവണ പായസം... ഇങ്ങനെ നീളുന്നു ഇഷ്ടവിഭവങ്ങൾ വേറെയും.
എരിവ് കൂടുതലാണ് എന്നതൊഴിച്ചാൽ ഒന്നിനൊന്ന് മികച്ചതാണ് എല്ലാ കേരളീയ ഭക്ഷണവും. സുഖമാണോ, കഴിക്കാനെന്തുണ്ട്, നാട്ടിലെവിടെ, പോയി വരാം തുടങ്ങി അത്യാവശ്യ മലയാള പദങ്ങളും പഠിച്ചുകഴിഞ്ഞു. ഓരോ തവണയും വ്യത്യസ്തമായ നല്ല അനുഭവങ്ങളാണ് കേരളം സമ്മാനിക്കുന്നതെന്നും അതുതന്നെയാണ് കേരളത്തിലേക്ക് വീണ്ടും വീണ്ടും പോകാൻ തോന്നിക്കുന്നതെന്നും പിറന്ന നാട് പോലെയാണ് കേരളത്തെ കാണുന്നതെന്നും ഖാലിദ് പറയുന്നു. താൻ കേരളത്തിലേക്ക് ഇടക്കിടെ പോകുന്നതിൽ മാതാപിതാക്കൾക്ക് എതിർപ്പില്ല. എന്നാൽ, ഇത്തവണ മാത്രം പോകാനിറങ്ങിയപ്പോൾ ഇന്ത്യയിൽ വലിയ പ്രശ്നമാണെന്നാണ് കേട്ടത്, കുഴപ്പമാകുേമാ എന്നൊരു ആകുലത അവർ പങ്കുവെച്ചതായും ഖാലിദ് കൂട്ടിച്ചേർത്തു. നാട്ടിൽ പോകുേമ്പാഴെല്ലാം സുഹൃത്തിെൻറ കുടുംബത്തിന് സമ്മാനങ്ങളുംൽ കരുതാറുണ്ട്. തിരിച്ചുവരുേമ്പാൾ കേരളത്തിൽനിന്ന് പപ്പടം, വെളിച്ചെണ്ണ, ശർക്കര എന്നിവ കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.