ജുബൈൽ: ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാൻ അനു വദിക്കുന്ന നടപടിക്ക് ജുബൈലിൽ തുടക്കം. ഇന്ത്യൻ എംബസിയും ജുബൈൽ ലേബർ ഓഫിസും സംയുക്ത മായാണ് നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ജുബൈലിൽ എത്തിയ എംബസി ഉദ്യോഗസ്ഥരും ലേബർ ഓഫിസർമാരും ഇതുസംബന്ധിച്ച് ചർച്ച നടത്തി. കമ്പനി ജീവനക്കാർ മുതൽ കൃഷി, തൊഴിലാളി വിസയിൽ വന്നവർക്കുവരെ ഇതിെൻറ പ്രയോജനം ലഭിക്കും.
ഇഖാമ കാലാവധി കഴിഞ്ഞവർ തൊഴിൽ മന്ത്രാലയത്തിെൻറയും ഇന്ത്യൻ എംബസിയുടെയും രണ്ട് അപേക്ഷഫോറങ്ങൾ പൂരിപ്പിച്ചശേഷം പാസ്പോർട്ടിെൻറ ആദ്യത്തെയും അവസാനത്തെയും പേജിെൻറ പകർപ്പ്, ഇഖാമയുടെയും മുഖീമിെൻറയും പകർപ്പ് എന്നിവ സഹിതം ഇന്ത്യൻ എംബസിയിൽ സമർപ്പിക്കണം. പരിശോധനകൾക്കുശേഷം എംബസി അറ്റസ്റ്റ് ചെയ്തു തിരികെ ലേബർ ഓഫിസിലേക്ക് കൈമാറും. ലേബർ ഓഫിസിൽനിന്ന് തർഹീലിലേക്ക് പോകുന്നതിന് റഫറൻസ് നൽകും. അതുപയോഗിച്ചു നേരിട്ടോ ജുബൈലിലെ സന്നദ്ധ പ്രവർത്തകർ വഴിയോ തർഹീലിൽ എത്തിയാൽ ഉടൻ നാട്ടിലേക്ക് പോകാനുള്ള നടപടി സ്വീകരിക്കും. ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് പോലുള്ള ഗാർഹിക തൊഴിലാളി വിസയിൽ വന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിവരങ്ങൾക്ക് ജുബൈലിലെ സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ (0538347917) ബന്ധപ്പെടാം.
ഹുറൂബിൽ അകപ്പെട്ടവർക്ക് ലേബർ ഓഫിസിൽ പോകാതെ തന്നെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിൽ പോകാനും നടപടി ആരംഭിച്ചിട്ടുണ്ട്. റിയാദിലെ എംബസിയിൽ നേരിട്ട് അപേക്ഷയും രേഖകളും സമർപ്പിച്ചാൽ പ്രതിദിനം രണ്ടുപേർക്ക് വീതം റിയാദ് തർഹീൽ വഴി എക്സിറ്റിൽ പോകാൻ സംവിധാനമുണ്ട്. ഇങ്ങനെ പോകുന്നവർക്ക് വീണ്ടും സൗദിയിൽ വരുന്നതിന് പ്രയാസങ്ങളില്ലെന്ന് അധികൃതർ അറിയിച്ചതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. എംബസി വെൽഫെയർ കോൺസൽ ദേശ്ബന്ധു ഭാട്ടി, സഹ ഉദ്യോഗസ്ഥരായ ഗംഭീർ, മുബീൻ, ലേബർ ഓഫിസർമാരായ മുതലഖ് ഖഹ്താനി, നാസർ അൽദോസരി, മുഹമ്മദ് അൽഖുവൈലിദി, ഹസ്സൻ ഹംബൂബ, സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.