ഹാഇൽ: മേഖലയിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തരേന്ത്യൻ സ്വദേശിയെ ഹാഇൽ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ജയിലിലാണ്. വാട്സാപ്പ് സ്റ്റാറ്റസ് വഴി യുദ്ധവുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചതിനാണ് നടപടി.
ഗൾഫ് മേഖലയിലെ യുദ്ധവിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാതെ പ്രചരിപ്പിക്കരുതെന്ന് സൗദി അധികൃതർ നേരത്തെതന്നെ കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അനൗദ്യോഗികമായോ വ്യാജമായോ വരുന്ന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം പ്രവണതകളിൽ നിന്ന് വിദേശികൾ വിട്ടുനിൽക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അവരെ ബോധവത്കരിക്കാൻ ഹാഇലിലെ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിനോട് പോലീസ് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.