ജുബൈൽ: സൗദി സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത സമുദ്ര േഡറ്റ ശേഖരണ ഉപകരണം അന്താ രാഷ്ട്ര സാങ്കേതിക പുരസ്കാരത്തിന് അർഹമായി. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന കൺ സ്യൂമർ ഇലക്ട്രോണിക്സ് ഷോയിലെ (സി.ഇ.എസ്) ഇന്നവേഷൻ അവാർഡാണ് കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (കെ.എസ്.ടി) ലഭിച്ചത്. യൂനിവേഴ്സിറ്റി വികസിപ്പിച്ച ‘ബ്ലൂഫിൻ’ എന്ന ഉപകരണമാണ് സാങ്കേതികവിദ്യക്കുള്ള അവാർഡിന് അർഹമായത്. മനുഷ്യർക്ക് എത്തിച്ചേരാനാകാത്ത സമുദ്രത്തിെൻറ അന്തർഭാഗങ്ങളിൽ ജലത്തിെൻറ താപനില, മർദം, ആഴം, പി.എച്ച് ലവൽ എന്നിവ അളക്കാൻ കഴിയുന്ന ഫിഷ് ടാഗിങ് സാങ്കേതികവിദ്യയാണ് സൗദി സർവകലാശാല വികസിപ്പിച്ചെടുത്തത്. 2.4 ഗ്രാം തൂക്കം വരുന്ന സ്റ്റാൻലോൺ ഇലക്ട്രോണിക് സെൻസറി സിസ്റ്റം സമുദ്രജീവിയുടെ ഷെല്ലുകളിലോ ചർമത്തിലോ ഘടിപ്പിച്ച് ഒരു വർഷം മുഴുവൻ രണ്ട് കിലോമീറ്റർ വരെ ആഴത്തിൽനിന്ന് പാരിസ്ഥിതിക സ്ഥിതിഗതികൾ തുടർച്ചയായി പിടിച്ചെടുക്കാൻ കഴിയും.
സെൻസറുകൾ പരിസ്ഥിതിയെ നിരീക്ഷിക്കുന്നതിനൊപ്പം േഡറ്റ ഒരു സംയോജിത മെമ്മറിയിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. സാമുദ്രിക പരിസ്ഥിതിയെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന സമാന സാങ്കേതിക ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലൂഫിൻ പൂർണമായും ജൈവ പരിസ്ഥിതിക്ക് അനുയോജ്യമാണ്. ഉപഭോക്തൃ സാങ്കേതിക ഉൽപന്നങ്ങളിലെ മികച്ച രൂപകൽപനയെയും എൻജിനീയറിങ്ങിനെയും കണ്ടെത്താനുള്ള മത്സരമാണ് സി.ഇ.എസ് ഇന്നവേഷൻ അവാർഡ് പ്രോഗ്രാം. എൻജിനീയറിങ്, സൗന്ദര്യശാസ്ത്രം, രൂപകൽപന, അതുല്യത, ഉപഭോക്തൃ വിപണിയിൽ കൊണ്ടുവരുന്ന പുതുമ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിർണയിക്കുന്നത്. പൂർണമായും വഴക്കമുള്ളതും സിലിക്കൺ ഉപയോഗിക്കുന്നതുമായ ആദ്യത്തെ സാങ്കേതികവിദ്യയാണിതെന്ന് ബ്ലൂഫിൻ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ഇലക്ട്രിക്കൽ എൻജിനീയറിങ് പ്രഫസർ മുഹമ്മദ് മുസ്തഫ ഹുസൈൻ പറഞ്ഞു. സ്കൂബ ഡൈവേഴ്സിനും നാവിക സേനയ്ക്കും മത്സ്യബന്ധനത്തിനും ഈ വർഷം ബ്ലൂഫിൻ ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.