റിയാദ്: സ്ത്രീകൾക്ക് അനുകൂലമായ നിയമവ്യവസ്ഥയുടെ കാര്യത്തിൽ സൗദി അറേബ്യ മുൻപന്ത ിയിലെന്ന് ലോകബാങ്ക് റിപ്പോർട്ട്. സ്ത്രീകൾക്ക് വളരെ അനുകൂലമായ ചുറ്റുപാടും സുരക ്ഷിതത്വവുമാണ് രാജ്യത്തെ നിയമങ്ങൾ ഒരുക്കുന്നതെന്നും 190 രാജ്യങ്ങളിലെ സാഹചര്യങ്ങൾ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വിവിധ രാജ്യങ്ങളുടെ നിയമവ്യവസ്ഥകളുടെ താരതമ്യപഠനമാണ് ഇൗ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇൗ വഴിയിൽ സൗദി അറേബ്യ കൃത്യമായ മുന്നേറ്റമാണ് നടത്തുന്നത്. ജി.സി.സി തലത്തിൽ ഒന്നാം സ്ഥാനത്താണ്. അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും.
സ്ത്രീകൾക്ക് ജോലിയിടങ്ങളിൽ ലഭിക്കുന്ന പരിഗണനയും സുരക്ഷിതത്വവും മുതൽ യാത്ര, വിവാഹം, ശിശുപരിപാലനം എന്നീ രംഗങ്ങളിലുള്ള അനുകൂല അന്തരീക്ഷവും ഇൗ നിയമവ്യവസ്ഥ പ്രദാനം ചെയ്യുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജോലിയിൽ ഉയർന്ന തസ്തികകളിലും പെൻഷൻ കാര്യത്തിലും പുരുഷനുള്ളതുപോലുള്ള പരിഗണന തന്നെ സ്ത്രീകൾക്കും നൽകുന്നു. ഇതെല്ലാം രാജ്യത്തെ മൊത്തം നിയമവ്യവസ്ഥ സ്ത്രീകൾക്ക് അനുകൂലമാണ് എന്നു വ്യക്തമാക്കുന്നതാണ്. ഇത് അടിസ്ഥാനമാക്കി നടത്തിയ ലോകബാങ്ക് പഠനത്തിൽ നൂറിൽ 70.6 പോയൻറാണ് സൗദിക്ക് ലഭിച്ചത്.
ഇതിൽ ജോലിസ്ഥലത്ത് ലഭിക്കുന്ന പരിഗണന, യാത്രയിലെ സുരക്ഷിതത്വം, ഉയർന്ന തസ്തികകളിലും പെൻഷൻ കാര്യത്തിലും തുല്യ പരിഗണന എന്നീ വിഭാഗങ്ങളിൽ 100 പോയൻറും നേടാൻ സൗദിക്ക് കഴിഞ്ഞു. നിയമ പരിഷ്കരണത്തിലൂടെ സ്ത്രീകളുടെ പുരോഗതി, സാമ്പത്തിക വളർച്ച എന്നിവക്ക് ആവശ്യമായ നീക്കങ്ങൾ സൗദി നടത്തിയതായി ലോകബാങ്ക് വിലയിരുത്തി. 21 വയസ്സ് പൂർത്തിയാക്കിയ വനിതകൾക്ക് യാത്രക്കുള്ള അനുമതി, കുടുംബാംഗങ്ങൾക്ക് രേഖകൾ പുതുക്കാനുള്ള അവസരം, പെൻഷൻ പ്രായത്തിൽ സ്ത്രീ- പുരുഷ സമത്വം എന്നിവയും പഠനത്തിൽ പരിഗണിച്ച വിഷയങ്ങളാണ്. സൗദി ‘വിഷൻ 2030’ സ്ത്രീകൾക്ക് നിരവധി അവസരങ്ങളാണ് തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.