യാംബു: ‘സൗദി ഗ്രീൻ ഇക്കണോമി കോൺഫറൻസ് 2019’ യാംബുവിൽ സമാപിച്ചു. പാരിസ്ഥിതിക അപായങ്ങളു ം നശീകരണവും ഒഴിവാക്കി മനുഷ്യ ക്ഷേമവും സാമൂഹിക സമത്വവും നേടുന്നതിനുള്ള വൈവിധ്യമാ ർന്ന പദ്ധതികൾ ആവിഷ്കരിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു യാംബു റോയൽ കമീഷനിലെ കിങ ് ഫഹദ് സാംസ്കാരിക കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടു ദിവസം സമ്മേളനം നടന്നത്. റോയൽ കമീഷൻ സി.ഇ.ഒ എൻജി. അദ്നാൻ ബിൻ ആയിഷ് അൽ അലൂനി സമ്മേളനം ഉദ്ഘാടനം ചെയ്തു. അറബ് നഗരങ്ങളുടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനുള്ള ആശയങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യാൻ കൂടി ലക്ഷ്യം വെച്ചുള്ള ‘ഗ്രീൻ ഇക്കണോമി സമ്മേളനം’ വമ്പിച്ച നേട്ടം രാജ്യത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റോയൽ കമീഷൻ ജുബൈൽ, യാംബു ചെയർമാൻ എൻജി. അബ്ദുല്ല ബിൻ ഇബ്രാഹിം അൽ സിദാൻ, യാംബു ഗവർണർ സഹ്ദ് ബിൻ മർസൂഖ് അസ്സഹ് മി, യാംബുവിലെ വിവിധ സർക്കാർ, സ്വകാര്യ കമ്പനികളുടെ മേധാവികൾ, വകുപ്പുഡയറക്ടർമാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. വ്യവസായ നഗരങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് അംഗീകൃത നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും സുസ്ഥിര വികസനം കൈവരിക്കാനും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ അവ നേരിടാനും തദ്ദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഉറപ്പു വരുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സമ്മേളനം ഉണർത്തി. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, സ്മാർട്ട് വ്യവസായ നഗരങ്ങളിലെ ശാസ്ത്രീയ സംവിധാനങ്ങൾ, പരിസ്ഥിതി സംരക്ഷണം, ഹരിത സാമ്പത്തിക പദ്ധതികളിലെ പങ്കാളിത്തം, ആഗോള തലത്തിലെ വൈവിധ്യമാർന്ന വികസന പദ്ധതികൾ, റീ സൈക്കിൾ രംഗത്തെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പഠനാർഹമായ ചർച്ചകൾ സമ്മേളനത്തിെൻറ ഭാഗമായി നടന്നു. യാംബു റോയൽ കമീഷൻ, ദുബൈ മുനിസിപ്പാലിറ്റി, അറബ് ടൗൺസ് ഓർഗനൈസേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനം ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.