ജിദ്ദ: സൗദിയിൽ കാർ വർക്ക് ഷോപ്പുകളിൽ വെള്ളിയാഴ്ച മുതൽ ഇ-പേമെൻറ് സംവിധാനം നിർബ ന്ധമാക്കി. ബിനാമി നിർമാർജന ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഇ-പേമെൻറ് നടപ്പിലാക്കുന്നത്. കറൻസി ഇതര ഇടപാടുകൾ പ്രോത്സാഹിപ്പിക്കലും പദ്ധതിയിലൂടെ ലക്ഷ്യമാണ്. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടംഘട്ടമായി ഇ-പേമെൻറ് സംവിധാനം നടപ്പാക്കുന്ന പദ്ധതി നേരത്തേതന്നെ ആരംഭിച്ചതാണ്. 13 മാസത്തിനകം പൂര്‍ത്തീകരിക്കും വിധം ആറു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതനുസരിച്ച് അടുത്ത വര്‍ഷം ആഗസ്റ്റ് 25നു മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കും. ബിനാമി നിർമാർജന ദേശീയപദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പെട്രോൾ ബങ്കുകളിലും സർവിസ് സെൻററുകളിലുമാണ് ഇ-പേമെൻറ് സംവിധാനം നിർബന്ധമാക്കിയത്. പഞ്ചർ കടകൾ, സ്പെയർ പാർട്സ് കടകൾ, വർക്ക് ഷോപ്പുകൾ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ശനിയാഴ്ച മുതൽ ഇലക്ട്രോണിക് പേമെൻറ് സംവിധാനം നിർബന്ധമാകും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.