ജിദ്ദ: സൗദിയിൽ ഒരുമാസത്തിനകം അരലക്ഷത്തോളം ടൂറിസ്റ്റ് വിസകൾ അനുവദിച്ചെന്ന് ടൂറിസം അതോറിറ്റി ചെയർമാൻ. ജപ്പാനിൽ നടന്ന ജി20 രാ ജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയർമാൻ അഹ്മദ് അൽ ഖത്തീബ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക വളർച്ചയുടെ പ്രേരകമായി മാത്രമല്ല സൗദി ടൂറിസത്തെ കാണുന്നത്. പരസ്പരം അവബോധവും ധാരണയും ആദരവും വർധിപ്പിക്കുന്ന ഒരു പ്രധാന സാംസ്കാരിക പാലം കൂടിയാണ് ടൂറിസമെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന സംസ്കാരം, സമ്പന്നമായ പൈതൃകം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ സൗദി സന്ദർശിക്കുന്നവർക്ക് അനുഭവിക്കാനാകും.
വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി വളർന്നുവരുന്ന ടൂറിസം വ്യവസായം വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തന്ത്രം അൽ ഖത്തീബ് സമ്മേളനത്തിൽ പങ്കുവെച്ചു.
ടൂറിസം മേഖലയിൽ ജി.ഡി.പി വളർച്ച മൂന്നു ശതമാനത്തിൽനിന്ന് 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. 2030ഓടെ രാജ്യം സന്ദർശിക്കുന്നവരുടെ എണ്ണം 100 മില്യണായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 27നാണ് സൗദിയിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചുതുടങ്ങിയത്. ഒരുമാസം പിന്നിട്ടപ്പോൾ വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കായി 47,000 വിസകൾ അനുവദിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.