മക്ക: അചഞ്ചലമായ പ്രാർഥനയും മുറിഞ്ഞുപോകാത്ത സ്വപ്നങ്ങളും മുസ്തഫയെ എത്തിച്ചത് പുണ്യ ഭൂമിയിൽ. ചലനമറ്റ ചിറകുകളില്‍ പറക്കാന്കഴിയുമെന്ന് സ്വപ്നം കാണാന്‍പോലും കഴിയാത്തിടത്തുനിന്നാണ് അയാൾ വിശ്വാസികളുടെ സംഗമ ഭൂമിയിലെത്തുന്നത്. കൂടെ പഠിച്ചവരും സുഹൃത്തുക്കളും നിറമുള്ള ലോകത്തെ ആവോളം അസ്വദിക്കുമ്പോഴും ഇരുണ്ടമുറിയില്‍ ജീവിതം തള്ളി നീക്കുകയായിരുന്നു മഞ്ചേരി കുട്ടശ്ശേരി ഏറാന്തൊടിക സുലൈമാന്‍-സലീന ദമ്പതികളുടെ നാലുമക്കളില്‍ ഏക ആൺതരിയായ 19 വയസ്സുകാരൻ മുഹമ്മദ് മുസ്തഫ. ജീവിതം സമ്മാനിച്ച അവശത മൂലം നാല് ചുവരുകൾക്കുള്ളിൽ നിസ്സഹായനായി കഴിയുേമ്പാഴും മനസ്സുനിറയെ സ്വപ്നങ്ങളും പ്രാർഥനകളുമായാണ് അവൻ കഴിഞ്ഞിരുന്നത്.
ഇന്ന് അതെല്ലാം യാഥാർഥ്യമായത് അവിശ്വസനീയമായി തോന്നുന്നു. മക്കയിലെ വിശുദ്ധ ഗേഹം കണ്‍നിറയെ കാണാനും കഅ്ബയെ പുണരാനും സാധിച്ച ഭാഗ്യവാന്മാരുടെ പട്ടികയില്‍ താനുമുണ്ടല്ലോ എന്ന ആത്മഹർഷമാണ് മുസ്തഫക്ക് ഇപ്പോൾ. ഒരാഴ്ച മക്കയിൽ കഴിഞ്ഞ് മദീനയിലേക്ക് പോകുേമ്പാൾ ഇൗ വരവും സന്തോഷവും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ആദ്യമായി കഅ്ബയെ നേരില്‍ക്കണ്ട നിർവൃതിയും സന്തോഷവും ഇനിയും മാറിയിട്ടില്ല. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച് രണ്ടു കൈകളും കാലുകളും ശരിയായ ചലനശേഷി ഇല്ലാത്ത അവസ്ഥയിലാണ് മുസ്തഫ ജീവിതം തള്ളിനീക്കുന്നത്. പ്രാഥമിക കാര്യങ്ങള്‍പോലും പരസഹായമില്ലാതെ ചെയ്യാന്‍കഴിയില്ല. ഉമ്മ അവെൻറ നിഴല്‍ പോലെ കൂടെയുണ്ട്. പാലിയേറ്റിവ് പ്രവർത്തകരുടെ ‘ചേർത്തുനിർത്താം’ വാട്സ്ആപ് കൂട്ടായ്മ തീർഥാടക സംഘത്തിലാണ് ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയത്. കൂടെ ഉമ്മയും ഉണ്ട്. കഅ്ബയില്തൊട്ട് മനസ്സുരുകി പ്രാര്‍ഥിച്ചത്
തെൻറ ‘കൈയും കാലും’ ആയ ഉമ്മക്കും ഉപ്പക്കും വേണ്ടിയാണെന്ന് പറയുേമ്പാൾ അവെൻറ കണ്ണുകൾ നിറയുന്നു. സന്നദ്ധ വളൻറിയര്‍മാരുടെ സഹായത്തില്‍ മൂന്ന് ഉംറ ചെയ്യാനുള്ള അവസരം ഉണ്ടായി. വികലാംഗ പെൻഷനായി ലഭിക്കുന്ന തുച്ഛമായ പണം നാളുകളായി സ്വരൂപിച്ചും സ്നേഹിതര്‍ സഹായിച്ചുമാണ് ഉംറ സ്വപ്നം പൂവണിഞ്ഞത്. പള്ളിയില്‍ ഇമാം ആയി ജോലിചെയ്യുന്നന്ന ഉപ്പയാണ് കുടുംബത്തിെൻറ ഏക ആശ്രയം. കഅ്ബയെ നേരില്‍ കാണാന്‍ ഉള്ള തെൻറ മനമുരുകിയുള്ള പ്രാർഥനയാണ് ഇൗ അവസ്ഥയിലും പുണ്യഭൂമിയില്‍ എത്തിച്ചത് എന്ന് മുസ്തഫ വിശ്വസിക്കുന്നു. അവശതകൾക്കിടയിലും പ്ലസ് ടു വരെ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങളിലാണ് ഇൗ യുവാവ്. കമ്പ്യൂട്ടര്‍ മേഖലയില്‍ തുടര്‍പഠനം നടത്തണം, സ്വന്തം ജോലിചെയ്ത് ജീവിക്കണം, കുടുംബത്തെ സഹായിക്കണം എന്നിങ്ങനെ പോകുന്നു സ്വപ്ന
ങ്ങള്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.