യുദ്ധം അവസാനത്തെ നടപടി –ആദിൽ ജുബൈർ

ജിദ്ദ: അരാംകോ ആക്രമണത്തിൽ സൗദി അറേബ്യ നടത്തുന്ന അന്വേഷണം പൂർത്തിയായാൽ ഇറാനെതിര െ സാധ്യമായ എല്ലാ നടപടികളുമുണ്ടാവുമെന്ന് വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ. എല്ലാ തെളിവും പുറത്തു വന്നാല്‍ സാമ്പത്തിക- സൈനിക നടപടി ഇറാനെതിരെ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിെൻറ ഭാഗമായ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആദിൽ ജുബൈർ. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആവർത്തിച്ചു.

അതേസമയം, എന്തുകൊണ്ട് തിരിച്ചടിയില്ലെന്ന ചോദ്യത്തിന് യുദ്ധം അവസാനം സ്വീകരിക്കേണ്ട നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം പെട്ടെന്ന് ചെയ്യാവുന്നതാണ്. അത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനു മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ ഉറപ്പാക്കുകയാണ്. എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ ഉണ്ടാവുമെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയുടെ അന്വേഷണം ഉടൻ പൂർത്തിയാവും. ആക്രമണത്തിനുപയോഗിച്ച ഡ്രോൺ വിക്ഷേപണകേന്ദ്രം കണ്ടുപിടിക്കാൻ യു.എൻ അന്വേഷണ സംഘത്തിെൻറ സഹായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.