ജിദ്ദ: അന്താരാഷ്ട്ര നാവികസുരക്ഷ സഖ്യത്തിൽ സൗദി അറേബ്യയും പങ്കുചേര്‍ന്നതായി പ്രത ിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രഗതാഗതം വഴിയുള്ള ആഗോള വ്യാപാരത്തിലുള്ള ഭീഷണിക ളെ തടയുന്നതിെൻറ ഭാഗമായാണിത്. ആസ്ട്രേലിയ, ബഹറൈന്‍, യു.കെ എന്നിവ ഉള്‍പ്പെടെ യു.എസ് നേ തൃത്വത്തിലുള്ള സഖ്യത്തിലാണ് സൗദി അറേബ്യയും അംഗമാകുന്നത്.
വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിെൻറ ലക്ഷ്യം. ഇതുവഴി ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ഒമാന്‍ കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നീ സമുദ്രമേഖലകള്‍ സുരക്ഷിതാമാക്കാനാകുമെന്ന് സൗദി പ്രതീക്ഷിക്കുന്നു. സമുദ്രഗതാഗതം വഴിയുള്ള ആഗോളവ്യാപാരം നേരിടുന്ന ഭീഷണികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിത്.
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന ജലപാതയായ ഹോര്‍മുസ് വഴിയാണ് പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ-വാതക കയറ്റുമതിയുടെ 40 ശതമാനവും. പുതിയ നീക്കം ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള ഊര്‍ജ വിതരണത്തിെൻറ തുടര്‍ച്ചയായ പ്രവാഹം ഉറപ്പാക്കുമെന്നും സൗദി പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.