ജിദ്ദ: അരാംകോ ഭീകരാക്രമണത്തെതുടർന്ന് ഭാഗികമായി തടസ്സപ്പെട്ട സൗദി അറേബ്യയുടെ എണ്ണ വിതരണം പൂർവസ്ഥിതിയിലായി. പൂർവ സ്ഥിതി പ്രാപിച്ചെന്ന് ഉൗർജമന്ത്രി അമീർ അബ്ദുൽ അ സീസ് ബിൻ സൽമാൻ ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
സൗദി ഉൗർ ജ മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് ഏഴ് ശതമാ നം അഥവാ 4.86 ഡോളർ കുറഞ്ഞ് 64.16 ഡോളറിലെത്തി.
ഡബ്ല്യു.ടി.ഐ ക്രൂഡിന് ആറു ശതമാനം കുറഞ്ഞിട്ടുണ്ട്. 3.79 ഡോളർ കുറഞ്ഞ് 59.11 ഡോളറിലെത്തി.
ആക്രമണത്തിെൻറ ഉറവിടത്തെ കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ പറയുമെന്ന് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ മറുപടി പറഞ്ഞു. സർക്കാർ ഗൗരവത്തിൽതന്നെ ഇതിനെതിരെ നടപടി സ്വീകരിക്കും. അക്രമത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ െഎക്യരാഷ്ട്ര സഭ അന്വേഷണസംഘത്തെ അയക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ആഗോള എണ്ണ വിപണിക്കും സാമ്പത്തിക വ്യവസ്ഥക്കും നേരെയുള്ള ആക്രമണത്തെ ശക്തമായി നേരിടണം.
എണ്ണ ഉൽപാദകരാഷ്ട്ര കൂട്ടായ്മ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവാദങ്ങളിൽ അഭിപ്രായം പറയാറില്ല. ശനിയാഴ്ചത്തെ ഭീകരാക്രമണത്തിൽ ഉണ്ടായ അഗ്നിബാധ ഏഴുമണിക്കൂറിനകം പൂർണമായി നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി വാർത്തസമ്മേളനത്തിൽ പെങ്കടുത്ത സൗദി അരാംകോ ചെയർമാൻ യാസിർ അൽ റുമയ്യാൻ പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ കരുതൽ ശേഖരത്തിൽനിന്ന് എടുത്ത് ഉപയോഗിച്ച എണ്ണ സെപ്റ്റംബർ അവസാനത്തോടെ തിരികെ വെക്കാനാവും. അരാംകോയുടെ ഒാഹരി വിൽപനക്കുള്ള നടപടികൾക്ക് ഇൗ സംഭവങ്ങൾ തടസ്സമാകില്ല. അടുത്ത മാസങ്ങളിൽ അതു നടപ്പായേക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. എണ്ണ ഉൽപാദനം ഭാഗികമായി തടസ്സപ്പെെട്ടന്ന കാര്യം ശരിയാണ്. എന്നാൽ, ഉൽപാദനശേഷി വീണ്ടെടുക്കാനാവില്ലെന്ന പ്രചാരണം തെറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.