ദമ്മാം: മനോനില തെറ്റി റോഡിലലഞ്ഞ ബിഹാർ അൽ റുസ്താൻ സ്വദേശി രാജുകുമാറിെൻറ (32) കുട ുംബത്തെ കണ്ടെത്തി. മനോനില വീണ്ടെടുത്ത ഇദ്ദേഹം കുടുംബക്കാരുമായി സംസാരിച്ചു. ഡീപോേ ട്ടഷൻ െസൻററിൽനിന്ന് എക്സിറ്റ് ലഭിച്ച ഇയാൾ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും. മനോവിഭ്രാന്തിയെ തുടർന്ന് നാടുകടത്തൽ കേന്ദ്രത്തിൽ അക്രമാസക്തനായ രാജുകുമാറിനെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം ജാമ്യത്തിൽ കൊണ്ടുവന്ന് പരിചരിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ എംബസിയിൽനിന്ന് ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും അതിലെ പോസ്റ്റ് ബോക്സ് നമ്പർ പ്രകാരം ഇയാളുെട ഗ്രാമത്തിെൻറ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പി.എം.എഫ് പ്രവർത്തകനായ ഇല്യാസ് ൈകപ്പമംഗലമാണ് ഇൗ നീക്കം നടത്തിയത്. അവിടെയുള്ള ഒരു കടയുടെ ഫോൺ നമ്പർ ലഭിക്കുകയും അവരുമായി ബന്ധപ്പെട്ട് പിന്നീട് ഗ്രാമമുഖ്യെൻറ ഫോൺ നമ്പർ സംഘടിപ്പിക്കുകയുമായിരുന്നു. രാജുകുമാറിനെ കൊണ്ട് ഇയാളുമായി സംസാരിപ്പിച്ചതോടെ കുടുംബത്തിലേക്ക് എത്തുന്നതിനുള്ള വഴിതെളിഞ്ഞു. ഗ്രാമമുഖ്യൻ രാജുകുമാറിെൻറ വീട് തേടിയെത്തി. അമ്മയും സഹോദരങ്ങളുമായി സംസാരിച്ചതോടെ രാജുകുമാർ പൂർണമായും സാധാരണ നിലയിലായി. ക്രഷർ കമ്പനിയിൽ പൊക്ലൈനർ ഒാപറേറ്ററായിരുന്ന രാജുകുമാർ ഒരു മാസം മുമ്പ് ജോലിചെയ്തുകൊണ്ടിരിക്കുേമ്പാൾ ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് മനോനില തകരാറിലായ ഇയാൾ അക്രമാസക്തനായതോടെ സ്പോൺസർ ഇയാളെ പൊലീസിൽ ഏൽപിച്ചു. അവിടെ നിന്നാണ് നാടുകടത്തൽ കേന്ദ്രത്തിൽ എത്തെപ്പട്ടത്.
അവിടെയും അക്രമനില തുടർന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരികെ ജയിലിൽ കൊണ്ടുവന്നെങ്കിലും ഇയാളെ ഡീപോേട്ടഷൻ െസൻറർ അധികൃതർ നാസ് വക്കത്തിനെ ഏൽപിക്കുകയായിരുന്നു. സമനില വീണ്ടെടുത്ത മനസ്സോടെ കുടുംബത്തിെൻറ സ്നേഹ സാന്ത്വനത്തിലേക്ക് രാജുകുമാർ മടങ്ങുേമ്പാൾ ഒരു മഹദ്കർമം പൂർത്തിയാക്കിയ സംതൃപ്തിയാണ് നാസ് വക്കത്തിന്. ജയിലിലോ, തെരുവിലോ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഇൗ ചെറുപ്പക്കാരെൻറ ജീവിതം തകർന്നടിഞ്ഞേനെ. സ്പോൺസറുമായി ബന്ധപ്പെെട്ടങ്കിലും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനാൽ ഡീപോേട്ടഷൻ അധികൃതർതെന്ന എക്സിറ്റും യാത്രാ ടിക്കറ്റും നൽകുകയായിരുന്നു. അടുത്ത ദിവസം നാസ് ജാമ്യത്തിൽ പുറത്തിറക്കിയ യു.പി സ്വദേശി പ്രദീപ് കുമാറിനൊപ്പം രാജുകുമാർ നാട്ടിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.