അൽഖോബാർ: അച്ഛെൻറയോ അമ്മയുടേയോ മൃതദേഹം പോലും കാണാൻ കഴിയാതെ പ്രവാസജോലിയിൽ തള ച്ചിടപ്പെട്ട തമിഴ്നാട് സ്വദേശി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിെ ൻറ സഹായത്തോടെ നാടണഞ്ഞു. സ്പോൺസറുമായി നടന്ന നീണ്ടനാളത്തെ നിയമപോരാട്ടം വിജയിച്ചാ ണ് ഇവരുടെ മടക്കം. തമിഴ്നാട് തിരുച്ചി കള്ളക്കുറിച്ചി സ്വദേശി അൻപഴകൻ ചന്ദിരൻ 2012ലാ ണ് സൗദി അറേബ്യയിലെ അൽഖോബാറിൽ സ്വകാര്യ വർക്ക്ഷോപ്പിൽ അലൂമിനിയം ഫാബ്രിക്കേറ്റർ ആയി ജോലിക്ക് എത്തുന്നത്. ആ കമ്പനിയിലെ ജോലി സാഹചര്യങ്ങൾ പ്രയാസമേറിയതായിരുന്നു.
ആറു വർഷം ജോലി ചെയ്തെങ്കിലും ശമ്പളം സമയത്ത് ലഭിച്ചില്ല. ക്രമേണ എട്ടു മാസത്തോളം ശമ്പളം കുടിശ്ശികയായി. ഒരിക്കൽ പോലും നാട്ടിലെ വെക്കേഷന് വിട്ടില്ല. അച്ഛൻ മരിച്ചിട്ടു പോലും നാട്ടിൽ പോകാൻ അനുവദിച്ചില്ല. പ്രശ്നങ്ങൾ സ്പോൺസറോട് പല തവണ സംസാരിച്ചെങ്കിലും, പരിഹാരമുണ്ടായില്ല. തുടർന്ന് അൻപഴകൻ ചില സുഹൃത്തുക്കൾ വഴി, നവയുഗം തുഖ്ബ മേഖല ട്രഷററായ പ്രഭാകരനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം കേസ് ഏറ്റെടുക്കുകയായിരുന്നു.
പ്രഭാകരെൻറയും, നവയുഗം ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടെൻറയും, പദ്മനാഭൻ മണിക്കുട്ടെൻറയും സഹായത്തോടെ അൻപഴകൻ സ്പോൺസർക്കെതിരെ അൽഖോബാർ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്പോൺസർ ദമ്മാമിൽ ആയതിനാൽ, കോടതി കേസ് പിന്നീട് ദമ്മാം ലേബർ കോടതിയിലേക്ക് മാറ്റി. കോടതിയിൽ അൻപഴകന് വേണ്ടി മഞ്ജു ഹാജരായി വാദിച്ചു. മാസങ്ങൾ നീണ്ട കോടതി നടപടികൾക്ക് ശേഷം കേസിൽ അനുകൂലമായ വിധി ഉണ്ടായി. അൻപഴകന് കുടിശ്ശിക ശമ്പളവും സർവിസ് ആനുകൂല്യങ്ങളും വിമാനടിക്കറ്റും നൽകി എക്സിറ്റിൽ നാട്ടിലേക്ക് അയക്കാൻ സ്പോൺസറോട് കോടതി ഉത്തരവിട്ടു. എന്നാൽ, സ്പോൺസർ കോടതി ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോയി. രണ്ടുമാസം മുമ്പ് അൻപഴകെൻറ അമ്മയും മരിച്ചു.
നാട്ടിൽ പോകാൻ കഴിയാത്തതിനാൽ അമ്മയുടെ മൃതദേഹവും കാണാൻ അൻപഴകന് കഴിഞ്ഞില്ല. തുടർന്ന് മഞ്ജു മണിക്കുട്ടനും മണിക്കുട്ടനും പ്രഭാകരനും കൂടി അൽഖോബാർ ലേബർ കോടതിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മൻസൂർ അലി അൽ ബിനാലിയുടെ സാന്നിധ്യത്തിൽ അൻപഴകെൻറ സ്പോൺസറെ നേരിട്ട് കണ്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഏറെ തർക്കങ്ങൾക്ക് ഒടുവിൽ കുടിശ്ശിക ശമ്പളവും വിമാനടിക്കറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. സ്പോൺസർ വാക്കു പാലിച്ചതോടെ, നിയമനടപടികൾ വേഗം പൂർത്തിയാക്കി അൻപഴകൻ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.