ജിദ്ദ: ഇന്ത്യ- സൗദി നയതന്ത്ര സഹകരണ കൗണ്‍സില്‍ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാറിനാണ് മന്ത്രിസഭ അംഗീകാ രം നല്‍കിയത്. പരസ്പര താല്പര്യമുള്ള സുപ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും കരാറിെൻറ അടിസ്ഥാനത്തില്‍ സഹകരിക്കും. നിതി ആയോഗും സൗദിയിലെ അന്താരാഷ്്ട്ര നയതന്ത്ര കേന്ദ്രവും സഹകരിച്ച് നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ 40 മേഖലകളില്‍ വ്യത്യസ്തമായ സഹകരണങ്ങള്‍ക്ക് തീരുമാനിച്ചു.
ഇന്ത്യയിലെത്തിയ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ഇരുകൂട്ടരും ഇതുസംബന്ധിച്ച ധാരണപത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചിരുന്നു. ഇതാണ് മന്ത്രിസഭ അംഗീകരിച്ചത്. ടൂറിസം, നിക്ഷേപം, ഖനനം തുടങ്ങിയ മേഖലകളിലുള്ള സഹകരണം ഇതോടെ ശക്തമാകും. നേരത്തേയുണ്ടായിരുന്ന ഇന്ത്യ -സൗദി ഉന്നതാധികാര സഹകരണ കോഒാഡിനേഷന്‍ കൗണ്‍സിലിന് പകരം ഇന്ത്യ-സൗദി നയതന്ത്ര സഹകരണ കൗണ്‍സിലിന് കീഴിലാണ് ഇനി ചര്‍ച്ചകള്‍ നടക്കുകയെന്നും മന്ത്രിസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.