ജിദ്ദ: ചെറിയ ഇടവേളക്കുശേഷം അബ്ഹയിലെ ഖമീസ് മുശൈത്തിലേക്ക് വീണ്ടും ഹൂതി ഡ്രോൺ ആക ്രമണം. വ്യാഴാഴ്ച രാവിലെയാണ് ആക്രമണം. സൗദിക്കുനേരെ വന്ന രണ്ട് ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനവുമുപയോഗിച്ച് തകർത്തിട്ടതായി അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഇറാൻനിർമിത ഡ്രോണുകളാണ് ഹൂതികൾ നിരന്തരം സൗദിക്കുനേരെ നിരന്തരം അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യമനില്‍ നില നഷ്ടമാകുന്ന ഹൂതികളുടെ സമ്മർദമാണ് ആക്രമണത്തില്‍ പ്രതിഫലിക്കുന്നത്. സൗദിക്കുനേരെയുണ്ടാവുന്ന ആക്രമണം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സഖ്യസേന അറിയിച്ചു.
യമനിലെ സ്ഥിതിഗതികള്‍ മോശമാകുന്നതിനിടെയാണ് ഹൂതികൾ സൗദിക്കുനേരെ വീണ്ടും ആക്രമണം തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞമാസങ്ങളിൽ ദക്ഷിണ സൗദി ലക്ഷ്യമാക്കി ആക്രമണ പരമ്പരയായിരുന്നു. സൗദി-ദുബൈ അതിർത്തിയിലെ എണ്ണപ്പാടം ലക്ഷ്യമാക്കി കഴിഞ്ഞ ആഴ്ച ഹൂതികൾ ആക്രമണം നടത്തിയിരുന്നു. അതിനുപിന്നാലെ ഹൂതികളുടെ ആയുധപ്പുരകള്‍ സഖ്യസേന തകർക്കുകയും ഹൂതികൾക്ക് വൻ നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനിടെ യമനില്‍ യു.എ.ഇ പിന്തുണയുള്ള തെക്കന്‍ വിഭജനവാദികള്‍ തെക്കന്‍ മേഖലയിലെ സൈനിക ക്യാമ്പുകള്‍ പിടിച്ചെടുത്തു.
തെക്കന്‍ യമനിലെ ഏദന്‍ വിമാനത്താവളവും ഇവരുടെ നിയന്ത്രണത്തിലാണ്. ഇത് വിട്ടുനല്‍കാതെ ഇവരുമായി ചര്‍ച്ചക്കില്ലെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.