ദമ്മാം: സൗദിയിലെ വാഹന വിപണിയില്‍നിന്ന് ഫോര്‍ഡിെൻറ 25,000 കാറുകള്‍ കമ്പനി തിരിച്ചുവിള ിച്ചു. ഫോര്‍ഡ് എക്സ്.യു.വി മോഡലായ എക്സ്പ്ലോര്‍ ആണ് തിരിച്ചുവിളിച്ചത്. സുരക്ഷാപ്ര ശ്നം മുന്‍നിര്‍ത്തിയാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ നിർദേശം നല്‍കിയത്.
2011 മുതല്‍ 17 വരെ കാലയളവില്‍ രാജ്യത്തെ വിപണിയില്‍ വിറ്റഴിച്ച 25,358 കാറുകളാണ് തിരിച്ചുവിളിച്ചത്. ഫോര്‍ഡ് എക്സ്പ്ലോര്‍ മോഡല്‍ വാഹനങ്ങളാണ് ഉപഭോക്താക്കളില്‍നിന്നും വാഹന നിർമാതാക്കള്‍ തിരിച്ചുവിളിച്ചത്.
ഈ മോഡല്‍ വാഹനത്തിെൻറ സസ്പെന്ഷന് സംവിധാനം ഡ്രൈവിങ് സമയത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. മന്ത്രാലയത്തിെൻറ വെബ് പോര്‍ട്ടലായ https://recalls.sa വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്തോ അല്ലെങ്കില്‍ നിർമാതാക്കളുടെ ഡീലര്‍ മുഖേനയോ വാഹനത്തിെൻറ സംവിധാനം മാറ്റിവാങ്ങാവുന്നതാണ്. നേരത്തെ മറ്റു പ്രമുഖ വാഹന നിര്‍മാണ കമ്പനികളുടെ ചില മോഡലുകള്‍ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.