ജുബൈൽ: ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ 170ഓളം തൊഴിലാളികൾ ജുൈബലിലെ ക്യാമ്പിൽ വീർ പ്പുമുട്ടി കഴിയുന്നു. ദമ്മാം- ജുബൈൽ ഹൈവേയിൽ ജുബൈൽ എക്സിറ്റിനു സമീപം കോനൈനി പെട്രോൾ പ മ്പ് 16ന് പിൻവശത്തുള്ള ക്യാമ്പിലാണ് ഭൂരിപക്ഷം ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലുള ്ളവർ ദുരിതത്തിൽ കഴിയുന്നത്. ഒരു വർഷമായി ഇവർക്ക് തൊഴിലും ശമ്പളവുമില്ലാതായിട്ട്. ഇഖാമയും ഇൻഷുറൻസും ഇല്ലാതെ പ്രയാസത്തിൽ കഴിയുന്ന ഇവർക്ക് പുറത്തുപോകുന്നതിനോ ചികിത്സ തേടുന്നതിനോ നിർവാഹമില്ല. ഇവരിൽ രണ്ടുപേർക്ക് ഹൃദയസംബന്ധമായ ഓപറേഷൻ കഴിഞ്ഞവരാണ്.
മറ്റൊരാൾ മസ്തിഷ്കാഘാതത്തെ തുടർന്ന് ഭാഗികമായി തളർച്ചയുള്ള ആളാണ്. ഇവരെ കൂടാതെ മാനസികവും ശാരീരികവുമായി പലവിധ ബുദ്ധിമുട്ടുകളും അനുഭവിച്ച് ദിനങ്ങൾ തള്ളിനീക്കുകയാണ് അന്തേവാസികൾ. റോഡിെൻറയും പാലത്തിെൻറയും നിർമാണങ്ങൾ ഏറ്റെടുത്ത് ചെയ്തിരുന്ന കമ്പനി നല്ലനിലയിൽ പ്രവർത്തിച്ചുവരെവ രണ്ടു വർഷം മുമ്പാണ് നഷ്ടത്തിലായിത്തുടങ്ങിയത്. വിവിധ ഡിവിഷനുകൾ ഒന്നൊന്നായി നിലക്കുകയായിരുന്നു. 25ഉം 30ഉം വർഷമായി ജോലിചെയ്യുന്നവരും കൂട്ടത്തിലുണ്ട്. ഭൂരിപക്ഷം സാധാരണക്കാരായ തൊഴിലാളികളെല്ലാം കമ്പനി പൂട്ടിയതോടെ വഴിയാധാരമായി. രാവിലെയും വൈകുന്നേരവും വൈദ്യുതി വിതരണത്തിന് പരിധിയുണ്ട്.
ശമ്പളകുടിശ്ശിക ലഭിച്ചാൽ നാട്ടിൽ പോകാമെന്നു കരുതി അനന്തമായി കാത്തിരിക്കുകയാണിവർ. ലേബർ കോടതിയിൽ സാമൂഹിക പ്രവർത്തകൻ സയ്യിദ് മുഹമ്മദ് വഴി പരാതി നൽകി. കഴിഞ്ഞ 18ന് കുറച്ചു പണം നൽകാമെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുതിർന്ന കോടതിയിൽ കേസ് നൽകാനുള്ള തീരുമാനത്തിലാണ് തൊഴിലാളികൾ. വിവിധ സംഘടനകൾ നൽകുന്ന ഭക്ഷണംകൊണ്ടാണ് ഇവർ കഴിഞ്ഞുകൂടുന്നത്. അത്യാവശ്യമുള്ളവർക്കുള്ള ചികിത്സയും മരുന്നും സൗജന്യമായി നൽകാമെന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി അധികൃതർ പ്രശ്നത്തിൽ ഉടൻ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് ഇന്ത്യക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.