മക്ക: ദൈവാനുഗ്രഹങ്ങളെക്കുറിച്ച് എപ്പോഴും സ്മരിച്ചു കൊണ്ടിരിക്കണമെന്ന് അറഫ പ ്രഭാഷണത്തിൽ സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് ഹാജിമാരെ ഉദ ്േബാധിപ്പിച്ചു. ഇസ്ലാം അനുഗ്രഹമാണ്. ഇൗമാൻ, ഇസ്ലാം കാര്യങ്ങളാകെട്ട ദൈവാനുഗ്രഹ ങ്ങൾ നേടാനുള്ള വഴികളാണ്. സത്യവിശ്വാസവും സത്കർമങ്ങളും അനുഗ്രഹങ്ങൾ നേടിത്തരും. എല്ലാ മേഖലകളിലും അല്ലാഹുവിെൻറ കാരുണ്യമുൾക്കൊള്ളുന്നുണ്ട്. അതു നേടാൻ പല മാർഗങ്ങളുണ്ട്. മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും അയൽവാസികളോടും മൃഗങ്ങളോടുമെല്ലാം കരുണ കാണിക്കാൻ ഉണർത്തിയിട്ടുണ്ട്.
ഹജ്ജ് വേളയിൽ തീർഥാടകർക്കായി സുരക്ഷ ഉദ്യോഗസ്ഥർ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളും ഇരുഹറമുകളിലും നടപ്പാക്കുന്ന പദ്ധതികളെല്ലാം കാരുണ്യ പ്രവർത്തനങ്ങളിലുൾപ്പെടുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദൈവഭക്തിയുള്ളവരാകുക, പ്രവാചക കൽപനകൾ അനുസരിക്കുക, വിശുദ്ധ ഖുർആൻ മുറുകെ പിടിക്കുക, ഇടപാടുകളിൽ വിട്ടുവീഴ്ച കാണിക്കുക, ജനങ്ങേളാട് നല്ല നിലയിൽ വർത്തിക്കുക, ആളുകൾക്കിടയിൽ സ്േനഹവും െഎക്യവുമുണ്ടാകുക, ക്ഷമിക്കുക, നന്മ കൽപിക്കുക, തിന്മ തടയുക, പാപമോചനം തുടങ്ങിയവ ദൈവകാരുണ്യം നേടാൻ കഴിയുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ദൈവ സ്മരണക്കും പ്രാർഥനയിൽ കഴിഞ്ഞുകൂടാനും ലഭിച്ച മഹാഅവസരമാണ് അറഫ ദിനം. അതു വലിയൊരു ൈദവകാരുണ്യമാണ്. തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ദൈവകാരുണ്യത്തെക്കുറിച്ച് ആരും നിരാശരാകേണ്ടതില്ല. പാപമോചനം തേടി അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്നും ശൈഖ് മുഹമ്മദ് അറഫപ്രഭാഷണത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.