റിയാദ്: തൊഴിൽ റിക്രൂട്ട്മെൻറിെൻറ മറവിൽ മനുഷ്യക്കടത്ത് തടയാൻ ശക്തമായ നിയമങ്ങളും ചട്ടങ്ങളുമായി സൗദി അറേബ്യ. സൽമാൻ രാജാവിെൻറയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിന് കീഴിൽ രാജ്യം ഇക്കാര്യത്തിൽ അതീവ ശ്രദ്ധയോടെ മുന്നോട്ടുപോകുകയാണെന്നും മനുഷ്യാവകാശ കമീഷൻ വൃത്തങ്ങൾ അറിയിച്ചു. രാജ്യാന്തരമാനത്തോടെ നിയമങ്ങൾ കർശനമാക്കി മനുഷ്യക്കടത്തുകൾ തടയാൻ ഇൗ രംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളും ലോകതലത്തിലെ വിവിധ അധികാര സ്ഥാപനങ്ങളുമായി ഉടമ്പടികൾ ഒപ്പുവെച്ചതായും കമീഷൻ വ്യക്തമാക്കി. ഏത് രീതിയിലുമുള്ള മനുഷ്യക്കടത്ത് തടയാൻ പഴുതടച്ച നിയമങ്ങളടങ്ങുന്ന ചട്ടക്കൂട് രൂപപ്പെടുത്താൻ കമീഷൻ മുഖ്യ പങ്കാണ് വഹിക്കുന്നത്. തൊഴിൽ വാഗ്ദാനത്തിെൻറ മറവിൽ ചതിക്കപ്പെട്ട് ദുരന്തങ്ങളിൽ ചെന്ന് പതിക്കാതിരിക്കാൻ മനുഷ്യക്കടത്തിനെതിരെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും.
ഏതൊരാളെയും വിവേചനമില്ലാതെ ഇത്തരം ചതികളിൽപെടാതെ സംരക്ഷിക്കും. കുറ്റവാളികളെ കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാക്കും. ഇരകൾക്ക് ആരോഗ്യം, മാനസികം, നിയമപരം തുടങ്ങി എല്ലാ നിലക്കുമുള്ള സംരക്ഷണവും പിന്തുണയും ഉറപ്പാക്കും. മനുഷ്യക്കടത്തിനെതിരെ ആഗോള സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടി സൗദി മനുഷ്യാവകാശ കമീഷൻ നടത്തിയ നീക്കങ്ങളിൽ ആദ്യത്തേത് കഴിഞ്ഞ നവംബറിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറുമായി റിയാദിൽ വെച്ച് ഉടമ്പടി ഒപ്പുവെച്ചതാണ്. ഇൻറർനാഷനൽ ഒാർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി ധാരണപത്രം ഒപ്പുവെക്കാനായത് രണ്ടാമത്തെ നീക്കം. മനുഷ്യക്കടത്ത് സംഭവങ്ങൾ കണ്ടെത്താനും ഉത്തരവാദികളെ പിടികൂടാനുമായി 107 അധികാര സംവിധാനങ്ങൾ രാജ്യത്താകമാനമുള്ള പബ്ലിക് പ്രോസിക്യൂഷെൻറയും അനുബന്ധ ഏജൻസികളുടെയും ശാഖകളിലൂടെ പ്രവർത്തനസജ്ജമാക്കി.
തൊഴിൽ റിക്രൂട്ട്മെൻറുകളുടെ മറവിൽ ആളുകൾ ചതിക്കപ്പെടാതിരിക്കാൻ നിയമത്തിെൻറ അതിശക്തമായ പ്രതിരോധമാണ് ഉയർത്തുന്നത്. ഗാർഹിക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിച്ച് നടപടി സ്വീകരിക്കാനുള്ള സ്ഥിരം സംവിധാനവും നടപ്പിലുണ്ട്. സൗദി അറേബ്യയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്ന ഏഴ് പ്രധാന രാജ്യങ്ങളിലെ സൗദി എംബസികളിൽ മുസ്നദ് സംവിധാനം സ്ഥാപിക്കുക വഴി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ തടയണ തീർത്തിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് മനുഷ്യവിഭവശേഷിയെ അയക്കുന്ന രാജ്യങ്ങളിൽനിന്ന് അനധികൃത മനുഷ്യക്കടത്ത് നടക്കാതിരിക്കാനും റിക്രൂട്ടുമെൻറ് നടപടികൾ സുതാര്യമാക്കാനും ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് പൂർണമായും നിയമപരിരക്ഷയുടെ കരവലയത്തിലൂടെയാക്കാനും ഇത്തരം സംവിധാനങ്ങളിലൂടെ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.