റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തര ചില്ലറ വ്യാപാര മേഖലയിൽ വൻ കുതിപ്പ്. മൂന്നുമാസത ്തിനിടെ പുതുതായി ആരംഭിച്ചത് 15,844 വ്യാപാര സ്ഥാപനങ്ങൾ. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാ നത്തിെൻറ കുതിപ്പാണ് ഇൗ മേഖലയിൽ ഉണ്ടായതെന്ന് സൗദി വ്യാപാര നിക്ഷേപ മന്ത്രാലയം വൃത ്തങ്ങൾ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ ചില്ലറ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 1,73,141 ആയി. കഴിഞ്ഞവർഷം ഇത് 1,57,297 ആയിരുന്നു. ഇൗ വർഷം ആദ്യ മൂന്നുമാസ കാലയളവിനുള്ളിൽ 15,844 സ്ഥാപനങ്ങളാണ് പുതുതായി പ്രവർത്തനം ആരംഭിച്ചത്. 375 ശതകോടി റിയാലാണ് ഇതുവരെ ഇൗ രംഗത്തെ മൊത്തം നിക്ഷേപം. 2030ഒാടെ 10 ലക്ഷം തൊഴിലവസരങ്ങൾ ഇൗ രംഗത്ത് പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 15 ലക്ഷം പേരാണ് ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്നത്.
സ്വദേശിവത്കരണ നടപടി സൗദി ജീവനക്കാരുടെ എണ്ണം കൂട്ടാൻ സഹായിച്ചതായും ചില്ലറ, കോർപറേറ്റ് മേഖലകളിലും വാണിജ്യ വിപണിയിലും 2018ൽ മാത്രം 30 ശതമാനം വർധന രേഖപ്പെടുത്തിയെന്നും മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. 2017ൽ ആകെ 2,08,000 സ്വദേശി ജീവനക്കാരാണ് ഇൗ രംഗത്തുണ്ടായിരുന്നതെങ്കിൽ 2018ൽ അത് 2,52,000 ആയി ഉയർന്നു. രാജ്യത്തെ ആകെ സെയിൽസ്മാന്മാരിൽ 49.8 ശതമാനം സൗദി പൗരന്മാരാണ്. സ്ത്രീ പ്രാതിനിധ്യത്തിൽ സൗദി വനിതകളാണ് 95 ശതമാനവും.
അതേസമയം, പ്രവൃത്തിസമയം 24 മണിക്കൂറാക്കാൻ കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭയെടുത്ത തീരുമാനം തൊഴിലവസരങ്ങൾ കൂടാൻ നിർണായക സ്വാധീനം ചെലുത്തുമെന്നും ഇക്കാരണംകൊണ്ടുമാത്രം 65,000 അവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നും കിഴക്കൻ പ്രവിശ്യ ചേംബർ ഒാഫ് കോമേഴ്സ് ലോജിസ്റ്റിക് കമ്മിറ്റി ചെയർമാൻ ബന്ദർ അൽജാബിരി അഭിപ്രായപ്പെട്ടു. 45,000 അവസരങ്ങൾ നേരിട്ടും 20,000 ജോലികൾ പരോക്ഷമായും പുതുതായി ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ സമയക്രമം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 14 മുതൽ 16 വരെ ശതമാനം വർധിപ്പിക്കും. അഞ്ചു മുതൽ ആറു വരെ ശതമാനം പുതിയ സ്ഥാപനങ്ങളുണ്ടാകും. ഭക്ഷണശാലകളുടെ എണ്ണവും ഒമ്പത് മുതൽ 11 വരെ ശതമാനം കൂടും. വർഷത്തിൽ 68 ശതകോടി റിയാലിെൻറ അധിക വ്യാപാരമാണ് പ്രവൃത്തിസമയം 24 മണിക്കൂറാക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും അൽജാബിരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.