റിയാദ്: രാജ്യത്തെ തുറമുഖങ്ങളും ചരക്ക് നീക്ക കേന്ദ്രങ്ങളും തമ്മിലുള്ള ലോജിസ്റ്റിക് ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി, സൗദി അറേബ്യൻ റെയിൽവേയ്ക്ക് (സാർ) കൂടുതൽ സ്റ്റേഷനുകളിലേക്ക് കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ നടത്താൻ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അനുമതി നൽകി.
രാജ്യത്തെ വിവിധ മേഖലകൾക്കും അയൽരാജ്യങ്ങൾക്കും ഇടയിലുള്ള ചരക്ക് നീക്കം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം. മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ലോജിസ്റ്റിക് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും റെയിൽവേ ശൃംഖലയുടെ സജ്ജീകരണം വർദ്ധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും ഉയർന്ന മുൻഗണന നൽകിക്കൊണ്ടായിരിക്കും ഈ വിപുലീകരണം നടപ്പാക്കുക.
നിലവിൽ പ്രതിദിനം 2500-ലധികം സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളാണ് റെയിൽവേ വഴി കൊണ്ടുപോകുന്നത്. പുതിയ അനുമതി ലഭിച്ചതോടെ ചരക്ക് നീക്കത്തിെൻറ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് ആഭ്യന്തര വിപണികളെയും ജി.സി.സി വിപണികളെയും ഒരുപോലെ പിന്തുണയ്ക്കുകയും ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.