ജിദ്ദ: സൗദിയിൽ 24 മണിക്കൂർ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെങ്കിലും നമ സ്കാര സമയങ്ങളിൽ പതിവുപേലെ കടകൾ അടക്കേണ്ടിവരും. ഇൗ രീതിയിൽ മാറ്റമൊന്നും ഉണ്ടാ വില്ലന്ന് മുനിസിപ്പൽ ഗ്രാമകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. ഖാലിദ് അൽ ദുഗ ൈഥിർ അറിയിച്ചു. പ്രാർഥനാവേളയിലെ കടയടക്കലുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കച്ചവട സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവാദം നൽകുന്ന മന്ത്രിസഭാ തീരുമാനം വ്യാപാര മേഖലക്കൊപ്പം ടൂറിസം രംഗത്തും ഗുണം ചെയ്യുമെന്നാണ് വ്യാപാരമേഖലയിൽനിന്നുള്ള വിലയിരുത്തൽ. പ്രതിശീർഷ വരുമാന വളർച്ചയും ടൂറിസം രംഗത്തെ നേട്ടവും ലക്ഷ്യമിട്ടാണ് തീരുമാനം. നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്നവർക്കായിരിക്കും അനുമതി. ഇതിന് അതത് മുനിസിപ്പൽ അതോറിറ്റികൾക്കാണ് അധികാരം.
പുതിയ തീരുമാനത്തിലൂടെ രാജ്യത്തിെൻറ ജി.ഡി.പി നിരക്ക് വരുമാനം 20 ശതമാനത്തില്‍നിന്ന് 35 ശതമാനത്തിലേക്കെത്തുമെന്ന് മുന്‍ശആത്ത് ഗവര്‍ണര്‍ സാലിഹ് അല്‍ റഷീദ് പറഞ്ഞു. രാജ്യത്തെ ചെറുകിട മധ്യ നിലവാരത്തിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണ് മുന്‍ശആത്ത്. തീരുമാനം സാമ്പത്തിക വളർച്ചക്ക് നേട്ടമുണ്ടാക്കുമെന്നത് അന്താരാഷ്ട്ര പരീക്ഷണങ്ങളിൽ തെളിഞ്ഞതാണെന്ന് ഗ്രാമകാര്യ മന്ത്രി ഇൻചാർജ് ഡോ. മാജിദ് അൽ ഖസബി വ്യക്തമാക്കി.
നമസ്കാര സമയങ്ങളില്‍ ചെറുകിട - മധ്യനിലവാര സ്ഥാപനങ്ങള്‍ സാധാരണ രീതി തുടരും. അതേസമയം, വന്‍കിട മാളുകളില്‍ നമസ്കാരത്തിന് പ്രത്യേക സൗകര്യമുള്ളതിനാല്‍ അവര്‍ക്ക് തല്‍സ്ഥിതി തുടരാനുമാകും. സാധാരണ കടകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് നമസ്കാരവേളയിലെ കടയടക്കൽ വലിയ ആശ്വാസത്തിേൻറതാണ്. പൊതുവെ സൗദി അറേബ്യയിലെ കാലാവസ്ഥ കാരണം പകൽ നഗരങ്ങളിലെ വ്യാപാരമേഖലകളിൽ തിരക്ക് കുറവായിരിക്കും. എന്നാൽ, രാത്രിയിലാണ് കുടുംബങ്ങളടക്കം ഷോപ്പിങ്ങിൽ സജീവമാവുന്നത്. 12 മണിക്ക് കടകൾ അടക്കേണ്ടതിനാൽ 11 മണിയോടുകൂടി തന്നെ കടകൾ അടക്കാനുള്ള ഒരുക്കങ്ങളാണ്.
പുതിയ സൗകര്യം ലഭ്യമായാൽ രാത്രി കൂടുതൽ സമയം കട തുറന്നുവെക്കാം. വൻകിട മാളുകളായിരിക്കും സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.