ദമ്മാം: ദമ്മാം സെൻട്രൽ ജയിലിൽ കഴിയുന്നത് 215 ഇന്ത്യക്കാർ. ഇതിൽ ആറു കൊലക്കേസ് പ്രതിക ളും ചാരായക്കടത്തുകേസിൽപെട്ട 60 പേരുമുണ്ട്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കിഴക്കൻ പ്ര വിശ്യയിലെ സന്നദ്ധ സമൂഹിക പ്രവർത്തകരും ദമ്മാമിലെ സെൻട്രൽ ജയിൽ സന്ദർശിച്ചാണ് കണക്കെടുത്തത്. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം സെക്കൻഡ് സെക്രട്ടറി വിജയ കുമാർ സിങ്, ഉദ്യോഗസ്ഥരായ വസിഉല്ല, റനീഫ്, സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, മണികുട്ടൻ എന്നിവരാണ് സന്ദർശിച്ചത്. ജയിലിലുള്ള മൊത്തം ഇന്ത്യക്കാരായ തടവുകാരുടെ കണക്കെടുക്കാനും നിലവിലെ അവസ്ഥകളറിയാനും വരാൻ പോകുന്ന പൊതുമാപ്പിനെ മുൻനിർത്തിയുമാണ് സന്ദർശനം.
215 ഇന്ത്യക്കാരെയാണ് ഇതുവരെ കണ്ടെത്തിയത്. ആറുപേർ കൊലപാതക കേസ് പ്രതികളാണ്. 60 പേർ ചാരായക്കടത്തു കേസിലും പ്രതികളാണ്. ഇവരിൽ കൂടുതൽ പേരേയും പിടിച്ചത് സൗദി ബഹ്റൈൻ പാലത്തിൽനിന്നാണ്. സാമ്പത്തിക തിരിമറികളിൽ പ്രതിയായവരും കൂടുതലാണ്. 11 വർഷത്തിലധികമായ ജയിലിൽ കഴിയുന്നവരുമുണ്ട്. കിഴക്കൻ പ്രവിശ്യയിലെ തുഖ്ബ് ഖത്വീഫ്, ജുബൈൽ തുടങ്ങിയ ജയിലുകളിലെ ഇന്ത്യക്കാരെ ദമ്മാമിലെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇത്രയും പേരെ കണ്ടെത്താനായത്. രാവിലെ 8.30 മുതൽ ഉച്ചക്ക് മൂന്നുവരെ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും ജയിലിൽ ചെല
വഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.