റിയാദ്: ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി. സൗ ദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായി ‘മൻഷഅത്ത്’ (ചെറുകി ട, ഇടത്തരം വ്യവസായ ജനറൽ അതോറിറ്റി)യും സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും കൈ കോർത്താണ് പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. തദ്ദേശീയർക്കിടയിൽ തൊഴിൽരാഹിത്യം ഇല്ലാതാക്കാനും വ്യവസായ സംരംഭകത്വ ശീലം വളർത്താനും ലക്ഷ്യം വെക്കുന്ന പദ്ധതിയുടെ ഫലമായി ആഭ്യന്തര ഉൽപാദന രംഗത്ത് ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ പങ്കാളിത്തം 20 ശതമാനത്തിൽനിന്ന് 35 ആയി ഉയരുമെന്ന് കണക്കുകൂട്ടുന്നു.
ഇൗ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടാനും നിക്ഷേപ അന്തരീക്ഷം ആകർഷകമാക്കാനും കഴിയും. ചെറുകിട, ഇടത്തരം മേഖലയിൽ പുതുസംരംഭങ്ങൾ തുടങ്ങുന്നതിന് നിരവധി ആനുകൂല്യങ്ങളും നിബന്ധനകളിൽ ഇളവുകളുമാണ് ഇൗ പദ്ധതിയിലൂടെ ലഭിക്കുക. സ്ഥാപനം തുടങ്ങാനാവശ്യമായ മുഴുവൻ ഒൗദ്യോഗിക നടപടികളും ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ‘മെറാസ്’ എന്ന സംവിധാനത്തിെൻറ സേവനം ലഭിക്കും. സംരംഭങ്ങൾ തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് മുതലുള്ള വിവിധ ആവശ്യങ്ങൾക്കായി വിദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടിവന്നാൽ അതിന് ഒമ്പത് വിസ വരെ വേഗത്തിൽ നൽകും. തൊഴിൽരംഗത്തെ സ്വദേശിവത്കരണ പദ്ധതിയായ ‘നിതാഖാതി’ൽ രജിസ്റ്റർ ചെയ്യാനും അതിനനുസൃതമായി ജീവനക്കാരുടെ എണ്ണത്തിൽ സ്വദേശി-വിദേശി അനുപാതം പാലിക്കാനും ഒരു വർഷം വരെ സാവകാശം അനുവദിക്കും. അതായത് സംരംഭം തുടങ്ങുേമ്പാൾതന്നെ സ്വദേശി ജീവനക്കാരെ നിയമിേക്കണ്ടിവരില്ല.
ഒരു വർഷത്തിനുശേഷം മാത്രം ‘നിതാഖാത്’ രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ മതി. അതിനുശേഷം മാത്രം ‘ഗോസി’ (ജനറൽ ഒാർഗൈനസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്) പ്രീമിയം അടച്ചുതുടങ്ങേണ്ടതുമുള്ളൂ. തൊഴിലന്വേഷകർക്കുള്ള ദേശീയ പോർട്ടലായ ‘തഖാത്’ വഴി മാത്രമേ ജീവനക്കാരെ തേടാവൂ എന്ന നിബന്ധനയിലും ഒരു വർഷത്തെ ഇളവ് ലഭിക്കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ അവയുടെ ക്ഷമതക്ക് അനുസരിച്ച് അഭിവൃദ്ധിപ്പെടുത്തി ദേശീയതലത്തിലും ലോകതലത്തിലുമുള്ള കമ്പനിയാക്കി മാറ്റാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിനൽകുന്ന ‘നാഷനൽ കമ്പനീസ് പ്രമോഷൻ പ്രോഗ്രാമി’ലും ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.