യാമ്പു: പൊതുമാപ്പിൽ യാമ്പു മേഖലയിൽ 43 പേർ ജയിൽ മോചിതരായി. റമദാനിനോടനുബന്ധിച്ച് സൽമാൻ രാജാവ് പുറപ്പെടുവി ച്ച പൊതുമാപ്പിനെ തുടർന്നാണ് ഇത്രയും പേരെ വിട്ടയച്ചത്. ഗവർണറേറ്റ്, പൊലീസ്, ജയിൽ, മയക്കുമരുന്ന്, പാസ്പോർട്ട് വകുപ്പുകളുൾപെട്ട കമ്മിറ്റിയാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തിയത്. പൊതു മാപ്പിന് അർഹമായ തടവുകാരെ കണ്ടെത്താൻ പ്രത്യേക സമിതി നേരത്തെ രൂപവത്കരിച്ചിരുന്നു.
ഗവർണറേറ്റ്, പോലീസ്, ജയിൽ, ജവാസാത്ത്, ആൻറി നാർക്കോട്ടിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ചേർന്നതാണ് സംയുക്ത സമിതി. ഈ സമിതി കണ്ടെത്തിയ 43 പേരെ പ്രത്യേക ചടങ്ങിൽ ആഘോഷത്തോടെയാണ് വിട്ടയച്ചത്. പൊതു മാപ്പിലൂടെ വിമോചിതരായ തടവുകാരും ബന്ധുക്കളും ആഹ്ലാദം പ്രകടിപ്പിക്കുകയും സൽമാൻ രാജാവിെൻറ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ചെറിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് പൊതുമാപ്പ് വ്യവസ്ഥകൾ അംഗീകരിച്ച ശേഷം മോചിതരായത്. പ്രത്യേക സമിതി പഠനം നടത്തിയ ശേഷമാണ് അർഹരായ തടവുകാരെ മോചിപ്പിക്കാനുള്ള നടപടിയായതെന്ന് പൊതുമാപ്പ് ശിപാർശ കമ്മിറ്റിയുടെ യാമ്പു ഗവർണറേറ്റിലെ മേധാവി അബ്ദുൽ മുഹീത്ത് ബിൻ ഉതൈഅ അൽ രിഫാഈ പറഞ്ഞു. ചെയ്ത തെറ്റുകൾ തിരുത്താനും കുടുംബത്തോടൊപ്പം ചേർന്ന് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുവാനും തടവുകാരുടെ ജയിൽ മോചനം വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.