ഫാർമസികളിൽ സ്വദേശിവത്കരണം; ആദ്യഘട്ടം ഒരു മാസത്തിനകം -തൊഴിൽ മന്ത്രി

റിയാദ്: സൗദി അറേബ്യയിൽ ഫാർമസികളിലെ സ്വദേശിവത്കരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി എൻജി. അഹ്‌മദ്‌ അൽ രാജ്‌ഹി പറഞ്ഞു. പുതുതായി ബിരുദമെടുത്ത് പുറത്തുവരുന്ന സ്വദേശികളെ ഫാർമസികളിൽ നിയമിക്കും. ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്ത് വർഷത്തിനകം സമ്പൂർണ സ്വദേശിവത്കരണം എന്നതാണ് മന്ത്രാലയത്തിെൻറ പദ്ധതി. ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാർമസിസ്റ്റുകളുണ്ട്. ഇതിൽ 93.1 ശതമാനം വിദേശികളും 6.9 ശതമാനം സ്വദേശികളുമാണ് നിലവിലുള്ളത്. 2027^നുള്ളിൽ സൗദി വിപണിക്ക് ആവശ്യമായ ഫാർമസിസ്റ്റുകൾ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങും എന്നാണ് തൊഴിൽ മന്ത്രാലയത്തിെൻറ പ്രതീക്ഷ. അതനുസരിച്ചാണ് മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓരോ വർഷവും ബിരുദം കഴിഞ്ഞിറങ്ങുന്നവരെ ഉടൻ ജോലിയിൽ നിയമിച്ച് സ്വദേശി അനുപാതം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.